വീഡിയോ കോളിലൂടെ കല്യാണം : അമ്മായിഅമ്മയും ഭര്‍ത്താവിന്റെ അനിയനും ചേര്‍ന്ന് ബലാത്സംഗം ചെയ്തു എന്ന് യുവതി 

ചെന്നൈ : അമ്മായിഅമ്മയും ഭര്‍ത്താവിന്റെ അനിയനും ചേര്‍ന്ന് ബലാത്സംഗം ചെയ്തു എന്ന് യുവതിയുടെ പരാതി. മുൻകൂര്‍ ജാമ്യാപേക്ഷയുമായി അമ്മായിഅമ്മ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് പരിഗണിക്കവെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 375, 376 ഡി എന്നിവ പ്രകാരം കൂട്ടബലാത്സംഗക്കേസില്‍ ഒരു സ്ത്രീക്കെതിരെയും കേസെടുക്കാനാകുമോ എന്ന കാര്യത്തില്‍ സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചിരിക്കയാണ്. സ്ത്രീയുടെ മരുമകള്‍ നല്‍കിയ പരാതിയില്‍ 61 -കാരിയായ വിധവയ്ക്ക് നേരെ ബലാത്സംഗം, കൂട്ടബലാത്സംഗം എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. 61 -കാരിയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ഹൃഷികേശ് റോയിയും ജസ്റ്റിസ് സഞ്ജയ് കരോളും ഈ സംശയം ഉന്നയിച്ചിരിക്കുന്നത്. പഞ്ചാബില്‍ നിന്നുള്ള സ്ത്രീക്കെതിരെയാണ് മരുമകള്‍ പരാതി നല്‍കിയത്. ഇവരുടെ മകൻ യുഎസ്സിലാണ്. അയാള്‍‌ സോഷ്യല്‍ മീഡിയയിലൂടെ ഒരു യുവതിയെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. പിന്നീട്, ഇരുവരും തമ്മില്‍ വീഡിയോ കോളിലൂടെ വിവാഹവും കഴിച്ചു. ഇയാള്‍ യുഎസ്സില്‍ തന്നെ ആയിരുന്നെങ്കിലും യുവതി ഇയാളുടെ വീട്ടില്‍ അമ്മായിഅമ്മയ്ക്കൊപ്പം താമസം തുടങ്ങി. 

Advertisements

പിന്നീട്, ഒരു മാസം കഴിഞ്ഞപ്പോള്‍ യുവതിയുടെ ഭര്‍ത്താവിന്റെ അനിയൻ പോര്‍ച്ചുഗലില്‍ നിന്നും ലീവിന് വീട്ടിലെത്തി. കുറച്ചുനാള്‍ നിന്നശേഷം മടങ്ങിപ്പോവാൻ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍, അപ്പോഴേക്കും യുവതി തന്റെ വിവാഹബന്ധം അവസാനിപ്പിക്കാൻ ഭര്‍ത്താവിന്റെ വീട്ടുകാരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിത്തുടങ്ങിയിരുന്നു. അതിനുവേണ്ടി മരുമകള്‍ 11 ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ചു എന്നും 61 -കാരി പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആ പണം അവര്‍ കൊടുക്കുകയും ചെയ്തു. എന്നാല്‍, വീണ്ടും വീണ്ടും മരുമകള്‍ പണം ആവശ്യപ്പെട്ട് തുടങ്ങി. അത് കൊടുക്കാൻ കഴിയാതെ വന്നപ്പോഴാണ് മരുമകള്‍ തനിക്കും മകനുമെതിരെ പരാതി നല്‍കിയത് എന്നാണ് ഇവര്‍ പറയുന്നത്. ഭര്‍ത്താവിന്റെ അനിയൻ പീഡിപ്പിച്ചു എന്നാണ് കേസ്. പീഡിപ്പിക്കാൻ ഒപ്പം അമ്മയും ഉണ്ടായിരുന്നു എന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഐപിസി സെക്ഷൻ 376 (2) n, സെക്ഷൻ 342, സെക്ഷൻ 323, സെക്ഷൻ 506, സെക്ഷൻ 34 എന്നിവ പ്രകാരമാണ് സ്ത്രീക്കെതിരെ കേസെടുത്തിരിക്കുന്നത്. സെഷൻസ് കോടതിയും പഞ്ചാബ്-ഹരിയാന ഹൈക്കോടതിയും മുൻകൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്നാണ് 61 -കാരി സുപ്രീം കോടതിയെ സമീപിച്ചത്. 2006 -ലെ സുപ്രീം കോടതി വിധി പ്രകാരം ഐപിസി 375 -ാം വകുപ്പ് പ്രകാരം പുരുഷൻ മാത്രമാണ് ബലാത്സംഗം ചെയ്യുന്ന കേസില്‍ പെടുക എന്ന് യുവതിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാല്‍, കൂട്ടബലാത്സംഗം കൈകാര്യം ചെയ്യുന്ന 376 ഡി പ്രകാരം വ്യക്തികള്‍ എന്നാണ് ഇതില്‍ പറയുന്നതെന്ന് ജസ്റ്റിസ് റോയ് ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, 61 -കാരിക്ക് അറസ്റ്റില്‍ നിന്ന് സുപ്രീം കോടതി ഇടക്കാല സംരക്ഷണം നല്‍കിയിട്ടുണ്ട്. നാലാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

Hot Topics

Related Articles