കൊച്ചി : നഗരമധ്യത്തിലുള്ള പാലങ്ങളുടെ അടിഭാഗം പാര്‍ക്കുകളായി വികസിപ്പിക്കും. പൊതുമരാമത്ത് വകുപ്പിനുകീഴിലെ 50 പാലങ്ങള്‍ പദ്ധതിക്കായി കണ്ടെത്തി. എല്ലാ ജില്ലകളിലും പദ്ധതിയൊരുക്കും. ആദ്യഘട്ടത്തില്‍ കൊല്ലം എസ്.എൻ. കോളേജിന് സമീപത്തെയും നെടുമ്ബാശ്ശേരി വിമാനത്താവളത്തിലേക്കുള്ള പാലങ്ങളുടെ അടിയിലുമാണ് പാര്‍ക്കുകള്‍ ഒരുക്കുക. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ വിവിധ സ്വകാര്യസ്ഥാപനങ്ങളുടെ സി.എസ്.ആര്. ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി ഒരുക്കുന്നത്. സ്വകാര്യസ്ഥാപനങ്ങളുടെ പരസ്യം പതിക്കാൻ സൗകര്യമൊരുക്കും. പാര്‍ക്ക്, ഓപ്പണ്‍ ജിം, ബാഡ്മിന്റണ്‍ കോര്‍ട്ട്, ചെസ് ബ്ലോക്ക്, ഭക്ഷണശാലകള്‍, ശൗചാലയങ്ങള്‍ എന്നിവയാണ് പാലങ്ങളുടെ വിസ്തൃതിക്കനുസരിച്ച് നിര്‍മിക്കുക.
പൊതുമരാമത്തു വകുപ്പിന്റെ നിര്മിതികളില് മാറ്റംവരുത്താനുള്ള രൂപകല്പനാ നയത്തിന്റെ ഭാഗമായാണ് പാലങ്ങളുടെ അടിഭാഗം സുന്ദരമാക്കുന്നത്. റോഡുകള്‍, പാലങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവയുടെ നിര്‍മിതികള്‍ക്ക് പ്രദേശങ്ങളുടെ പ്രത്യേകതയനുസരിച്ച് നയം നടപ്പാക്കുന്നതാണ് രൂപകല്പനാനയം. കൊല്ലത്ത് രണ്ടുകോടി രൂപയ്ക്കാണ് നിര്‍മാണം. സൗകര്യങ്ങള്‍ ഉപയോഗിക്കാൻ യൂസര്‍ ഫീ ഏര്‍പ്പെടുത്തിയേക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊല്ലത്തും നെടുമ്ബാശ്ശേരിയിലും രണ്ടുമാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെന്ന് കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. കെ. മനോജ്കുമാര്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ആനയറ, ബേക്കര്‍ ജങ്ഷൻ പാലങ്ങള്‍, പുതുതായി തുറന്ന ഗുരുവായൂര്‍ മേല്‍പ്പാലം എന്നിവ പദ്ധതിയുടെ ഭാഗമാക്കും.
മാറ്റങ്ങള്‍ ഇങ്ങനെ
* കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും പാര്‍ക്കിങ് സൗകര്യം
* ചെറു പ്രതിമകള്‍, ചെറു കഫേകള്‍
* കുടിവെള്ള കിയോസ്കുകള്‍, ശൗചാലയ സൗകര്യം
* വിശ്രമ സൗകര്യം
* സ്കേറ്റിങ് പരിസരം
* ബാഡ്മിന്റണ്‍, ബാസ്കറ്റ്ബോള്‍ മൈതാനങ്ങള്‍
* ഓപ്പണ്‍ ജിം