അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു നടത്തിയതാണ് ആദ്യത്തെ ക്ഷേത്രപ്രവേശന വിളംബരം : പിണറായി വിജയൻ 

ന്യൂസ് ഡെസ്ക് : അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു നടത്തിയതാണ് ആദ്യത്തെ ക്ഷേത്രപ്രവേശന വിളംബരമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.മറ്റ് നവോത്ഥാന മുന്നേറ്റത്തിന്റെ ആരംഭമായിരുന്നു അത്. ആ ചരിതം നമ്മള്‍ ആവർത്തിച്ച്‌ മനസ്സില്‍ ഉറപ്പിക്കണം. എല്ലാ മതങ്ങളുടെയും ചൈതന്യം ഒന്നാണെന്ന് ഗുരു പറഞ്ഞു. അന്ധർ ആനയെ കണ്ടപോലെ ആകരുത് മനുഷ്യർ മതങ്ങളെ കാണുന്നത് എന്ന് ഗുരു പറഞ്ഞു. മനുഷ്യനില്‍ ഊന്നല്‍ നല്‍കിയാണ് ഗുരു മുന്നോട്ട് പോയത്. മനുഷ്യൻ നന്നാവുക എന്നതാണ്. അതിന് മതം വേണം എന്നില്ല എന്ന് ഗുരു പഠിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Advertisements

അതാത് കാലത്തെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ മാറ്റം ഗുരു കൊണ്ട് വന്നു. ആ ഗുരുവിന്റെ ആശയങ്ങളോട് സർക്കാർ കടം കൊണ്ടിരിക്കുന്നു. ഗുരുവിന്റെ പേരില്‍ സർവകലാ ശാല സ്ഥാപിച്ചത് ഈ സർക്കാരിന്റെ കാലത്താണ്. നവ കേരള നിർമിതിയില്‍ ഗുരുവിന്റെ ആശയങ്ങള്‍ സർക്കാർ ഉയർത്തിപ്പിടിക്കുന്നു. ഒരു പ്രത്യേക മതത്തിന്റെ ആശയം അടിച്ചേല്‍പ്പിക്കാൻ ശ്രമിക്കുമ്ബോള്‍ പലവിധ മഹിമ എന്ന ഗുരുവിന്റെ വാക്കുകള്‍ തിരിച്ചറിയണം. ഗുരുവിന്റെ ആശയങ്ങള്‍ കൂടുതല്‍ ഉയർത്തിപിടിക്കാൻ കഴിയണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാലഹരണപെട്ട അന്ധവിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ഇന്നത്തെകാലത്ത് പലരും ശ്രമിക്കുന്നത്. വിശ്വാസത്തെ രാഷ്ട്രീയമായി ഉപയോഗിച്ച ഒരു നാടും രക്ഷപെട്ടിട്ടില്ല എന്നത് ഓർക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Hot Topics

Related Articles