കോട്ടയം കുമരകം ചീപ്പുങ്കലിൽ തൂങ്ങി മരിച്ചത് വൈക്കം വെച്ചൂർ സ്വദേശിയായ യുവാവ്; ജീവനൊടുക്കിയത് ഒപ്പമുണ്ടായിരുന്ന യുവതിയോടു പിണങ്ങിയതിനെ തുടർന്നെന്നു ആത്മഹത്യക്കുറിപ്പ്; ഒപ്പമുണ്ടായിരുന്ന കുട്ടിയെ കണ്ടെത്താനായില്ല

കുമരകത്ത് നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രാദേശിക ലേഖകൻ

Advertisements

കോട്ടയം: കുമരകം ചീപ്പുങ്കലിൽ ആളൊഴിഞ്ഞ പുരയിടത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത അവസാനിക്കുന്നില്ല. മരിച്ചത് വൈക്കം വച്ചൂർ അംബികാ മാർക്കറ്റ് ഹേമാലയത്തിൽ ഗിരീഷിന്റെ മകൻ ഗോപു വിജയാ(22)ണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, ഇയാൾക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ കണ്ടെത്താൻ പൊലീസിനു സാധിച്ചിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് യുവാവിനെയും യുവതിയെയും പ്രദേശത്തെ ്ആളൊഴിഞ്ഞ കെട്ടിടത്തിലേയ്ക്കു കയറി പോകുന്നത് നാട്ടുകാർ കണ്ടത്. തുടർന്നു നാട്ടുകാർ ഇവിടെ തിരിച്ചിൽ നടത്തിയപ്പോഴാണ് യുവാവിനെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്നു നാട്ടുകാർ വിവരം വെസ്റ്റ് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

മൊബൈൽ ഫോൺ ടെക്‌നീഷ്യനാണ് മരിച്ച ഗോപു. ഗോപുവും നഴ്‌സിംങ് വിദ്യാർത്ഥിനിയും സുഹൃത്തായ പെൺകുട്ടിയും ഇടയ്ക്കിടെ ഇവിടെ എത്താറുണ്ടായിരുന്നതായി ഹൗസ് ബോട്ട് ജീവനക്കാർ പൊലീസിനു മൊഴി നൽകി. തിങ്കളാഴ്ച രാവിലെയും ഇരുവരും ഇവിടെ എത്തിയിരുന്നു. രണ്ടു പേരും രണ്ടായാണ് കെട്ടിടത്തിനുള്ളിലേയ്ക്കു പ്രവേശിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനു ശേഷം ഇരുവരും തമ്മിൽ കെട്ടിടത്തിനുള്ളിൽ വച്ച് തർക്കമുണ്ടാകുകയും, ഗോപു തൂങ്ങുകയുമാണെന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന.

ഇവിടെ നിന്നു ലഭിച്ച ആത്മഹത്യാക്കുറിപ്പും ഇതിലേയ്ക്കു തന്നെയാണ് വിരൽ ചൂണ്ടുന്നത്. തുടർന്നു, മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. എന്നാൽ, ഗോപുവിനൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. പെൺകുട്ടി വീട്ടിൽ എത്തിയതായി പൊലീസിനു വിവരം ലഭിച്ചതായി സൂചനയുണ്ട്. എന്നാൽ, ഇത് പൊലീസ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. പെൺകുട്ടിയെ കണ്ടെത്തിയെങ്കിൽ മാത്രമേ മരണത്തിലെ ദുരൂഹത നീക്കാൻ പൊലീസിനു സാധിക്കൂ.

Hot Topics

Related Articles