പിറന്നു രണ്ടാം ദിനം അമ്മയുടെ തണലിൽ നിന്നും പറിച്ചു മാറ്റപ്പെട്ട അജയ ഇനി വീടിന്റെ തണലിലേയ്ക്ക്; മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയും മാതാവും ഡിസ്ചാർജായി

കോട്ടയം: പിറന്നു രണ്ടാം ദിവസം ആശുപത്രിയിൽ നിന്നും തട്ടിയെടുക്കപ്പെട്ട അജയ ഇനി കുടുംബത്തിന്റെ തണലിലേയ്ക്ക്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട പെൺകുട്ടിയും കുടുംബവുമായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയത്. ഇടുക്കി സ്വദേശിയായ അശ്വതിയുടെ മകളായിരുന്നു അജയ. ബുധനാഴ്ച വൈകിട്ട് അശ്വതി ജന്മം നൽകിയ കുട്ടിയെ, വ്യാഴാഴ്ച വൈകിട്ടോടെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.

Advertisements

തുടർന്നു ഗാന്ധിനഗർ പൊലീസും പ്രദേശവാസികളും ചേർന്നു നടത്തിയ അന്വേഷമത്തിലാണ് കുട്ടിയെ സമീപത്തെ ഫ്‌ളോറൽ പാർക്ക് ഹോട്ടലിൽ നിന്നും കണ്ടെത്തിയത്. തുടർന്നു, കുട്ടിയെ തട്ടിക്കൊണ്ടു പോയ തിരുവല്ല സ്വദേശിയും കളമശേരിയിൽ താമസിക്കുന്നയാളുമായ നീതുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ നീതുവിന്റെ കാമുകനായ ഇബ്രഹിം ബാദുഷായെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെയാണ് ശനിയാഴ്ച വൈകിട്ടോടെ അശ്വതിയും, അജയയും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയത്. ഇതിനിടെ കുട്ടിയ്ക്കും മാതാപിതാക്കൾക്കും സമ്മാനങ്ങളുമായി ജില്ലാ പൊലീസും സ്ഥലത്ത് എത്തി. ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ, ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ഷിജി, എസ്.ഐ ടി.എസ് റെനീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി, കുട്ടിയ്ക്കും മാതാപിതാക്കൾക്കും സമ്മാനങ്ങൾ നൽകി. തുടർന്നാണ് ഇവർ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയത്.

Hot Topics

Related Articles