ദത്തെടുത്ത കൈകള്‍ തന്നെ എട്ടുവയസുകാരനെ വെട്ടിക്കൊന്നു; ഭാര്യയെയും ദത്തുപുത്രനെയും സോണി കൊലപ്പെടുത്തിയത് അതിക്രൂരമായി; ഒരിക്കലും തുറക്കാത്ത ഗേറ്റ് പണ്ടേ ദുരൂഹത പരത്തി, മൃതശരീരങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കം; കോന്നി പയ്യനാമണ്ണിലെ ആത്മഹത്യയും കൊലപാതകവും; നടുക്കം മാറാതെ നാട്ടുകാര്‍

കോന്നി: പയ്യനാമണ്ണില്‍ പത്തലുകുത്തിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ ശാമുവേലിന്റെ മകന്‍ സോണി എം ശമുവേല്‍(45), ഭാര്യ റീന(44), വളര്‍ത്തുപുത്രന്‍ റയാന്‍ (8)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടു വയസ്സുള്ള മകനെയും ഭാര്യയെയും സോണി വെട്ടി കൊലപ്പെടുത്തിയ ശേഷം സോണി ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമിക വിവരം.

Advertisements

സോണിയും കുടുംബവും കുവൈറ്റിലായിരുന്നു താമസം. സോണിക്കൊപ്പം റീനയ്ക്കും കുവൈറ്റില്‍ ജോലി ഉണ്ടായിരുന്നു. മകന്‍ റയാന്‍ കുവൈറ്റിലെ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഇവര്‍ കുവൈറ്റില്‍ നിന്നും നാട്ടിലെത്തി. അതിന് ശേഷം ജോലിയോ ബിസിനസോ ഉണ്ടായിരുന്നില്ല. കുട്ടിയെ തുടര്‍പഠനത്തിന് മറ്റ് സ്‌കൂളിലും ചേര്‍ത്തില്ല. അയല്‍പക്കത്തുള്ളവരുമായി വലിയ അടുപ്പവും കുടുംബം പുലര്‍ത്തിയിരുന്നില്ല. കുറേ നാളുകളായി പരുമലയിലെ ആശുപത്രിയില്‍ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു സോണി. പിതാവ് കോവിഡ് ബാധിച്ച് മരിച്ചതും കടുത്ത മാനസിക സമ്മര്‍ദത്തിലേക്ക് നയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീട്ടില്‍ ആളുകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഗേറ്റ് പൂട്ടിയിടുന്നതായിരുന്നു പതിവ്. മൂന്ന് ദിവസം മുന്‍പ് പരുമല ആശുപത്രിയില്‍ ചികിത്സയ്ക്ക് പോകുന്ന കാര്യം ചിലരോട് സൂചിപ്പിച്ചിരുന്നു. പതിവായി അടഞ്ഞ് കിടക്കുന്ന ഗേറ്റായതിനാല്‍ നാട്ടുകാര്‍ക്ക് സംശയം തോന്നിയില്ല. എന്നാല്‍ മൂന്നു ദിവസമായി ഇവരെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഇന്ന് രാവിലെ വീട്ടിലെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണ വിവരം പുറത്തറിയുന്നത്. പൊലീസ് എത്തി വീട് തുറന്ന് പരിശോധിച്ചപ്പോള്‍ സോണിയെ തൂങ്ങിമരിച്ച നിലയിലും റീനയെയും റയാനെയും വെട്ടിക്കൊലപ്പെടുത്തിയ നിലയിലും കണ്ടെത്തിയത്. കോന്നി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു.

Hot Topics

Related Articles