സീസണില്‍ ഏറ്റവും കൂടുതല്‍ അയ്യപ്പന്‍മാര്‍ ദര്‍ശനം നടത്തിയത് ശനിയാഴ്ച; ശനിയാഴ്ച മാത്രം വെര്‍ച്ച്വല്‍ ബുക്കിങ് വഴിയെത്തിയത് 49846 തീര്‍ത്ഥാടകര്‍

പത്തനംതിട്ട: ശബരിമല നട മണ്ഡല-മകരവിളക്ക് ദര്‍ശനത്തിനായി തുറന്നതില്‍ പിന്നെ ഏറ്റവും കൂടുതല്‍ അയ്യപ്പന്‍മാര്‍ ദര്‍ശനത്തിനെത്തിയത് ജനുവരി എട്ട് ശനിയാഴ്ച. ശനിയാഴ്ച മാത്രം വെര്‍ച്ച്വല്‍ ബുക്കിങ് വഴിയെത്തിയത് 49846 തീര്‍ത്ഥാടകരാണ്. നിലയ്ക്കലില്‍ മാത്രം 2634 പേര്‍ സ്‌പോട്ട് രജിസ്‌ട്രേഷനും നടത്തി. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉള്‍പ്പടെ അമ്പത്തീരായിരത്തിന് മുകളില്‍ അയ്യപ്പന്‍മാര്‍ ശബരിമലയിലെത്തി.

Advertisements

കഴിഞ്ഞ ദിവസങ്ങളില്‍ ക്രമമായി സ്വാമിമാരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. വെര്‍ച്ച്വല്‍ ക്യൂ വഴി ആറാം തീയതി 42357 പേരും ഏഴിന് 44013 പേരും ശബരിമല ദര്‍ശനത്തിന് എത്തിയിരുന്നു. ഈ മാസം ഒന്നാം തിയതി മുതല്‍ എട്ടാം തീയതി വരെ 21080 പേരാണ് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി സന്നിധാനത്ത് എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാര്യമായ കോവിഡ് ലോക്ഡൗണ്‍ ഇല്ലാത്ത ആന്ധ്രയില്‍ നിന്നാണ് കൂടുതല്‍ അയ്യപ്പഭക്തര്‍ എത്തിക്കൊണ്ടിരിക്കുന്നത്. ശനിയാഴ്ച വലിയ നടപ്പന്തല്‍ മിക്കപ്പോഴും ഭക്തരെക്കൊണ്ട് നിറഞ്ഞ സാഹചര്യവുമുണ്ടായി. കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ളപ്പോഴും സുരക്ഷിതവും സുഗമവുമായ തീര്‍ത്ഥാടന കാലം ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങളാണ് സന്നിധാനത്ത് നടന്നുവരുന്നത്. മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ശബരിമല ഭക്തി ലഹരിയിലാവുകയാണ്. പടി കയറാന്‍ നീണ്ട നിര പലപ്പോഴും രൂപപ്പെടുന്നുണ്ട്. കര്‍ണാടക, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നും തീര്‍ത്ഥാടകരെത്തുന്നുണ്ട്. എത്തിച്ചേരുന്ന മുഴുവന്‍ ഭക്തര്‍ക്കും ഇപ്പോള്‍ ദര്‍ശന സൗകര്യം ഒരുക്കുന്നുണ്ട്

Hot Topics

Related Articles