കറുകച്ചാലിലെ വൈഫ് സ്വാപ്പിംങ്: കേസിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചേയ്ക്കും; നിലവിൽ അന്വേഷിക്കുന്നത് റേപ്പ് കേസ് മാത്രമെന്നു ജില്ലാ പൊലീസ് മേധാവി; കേസിലെ മൂന്നു പ്രതികൾക്കായി അന്വേഷണം ഊർജിതം

കോട്ടയം: കറുകച്ചാലിൽ പങ്കാളികളെ പരസ്പരം വച്ചുമാറിയ കേസിൽ ഉന്നതല അന്വേഷണം ഉണ്ടായേക്കും. നിലവിൽ അന്വേഷണം തൃപ്തിരകമാണെന്നാണ് പൊലീസ് നിലപാട്. സംഭവത്തിൽ സെക്‌സ് റാക്കറ്റ് ഉൾപ്പെട്ടിട്ടില്ലെന്ന് ആവർത്തിച്ച ജില്ലാ പൊലീസ് മേധാവി ഡി.ശില്പ, നിലവിൽ ബലാത്സംഗത്തിന് ഇരയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് കേസ് അന്വേഷിക്കുന്നതെന്നും അറിയിച്ചു.

Advertisements

ചങ്ങനാശേരി സ്വദേശിയായ യുവതിയാണ് തന്നെ ഒൻപത് പേർ ചേർന്നു കൂട്ടബലാത്സംഗം ചെയ്തതായി പരാതി നൽകിയത്. ഭർത്താവിന്റെ സമ്മതത്തോടെയാണ് തന്നെ ഇവർ ബലാത്സംഗം ചെയ്തതായി പരാതി നൽകിയിരുന്നത്. യുവതിയുടെ പരാതി കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റിച്ചാർഡ് വർഗീസിനു ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഇദ്ദേഹം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കേസിലെ പ്രധാന പ്രതികളായ ആറു പേരെ അറസ്റ്റ് ചെയ്തത്. തുടർന്നു ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുവതിയുടെ ഭർത്താവിന്റെ സമ്മതത്തോടെയാണ് പ്രതികൾ ബലാത്സംഗം ചെയ്തതായി പൊലീസ് കണ്ടെത്തിയത്. കേസിൽ മൂന്നു പ്രതികൾ കൂടി പിടിയിലാകാനുണ്ട്. എന്നാൽ, വിദേശത്തേയ്ക്കു കടന്ന മറ്റൊരു പ്രതിയുടെ പങ്ക് സംബന്ധിച്ചു വിശദമായ അന്വേഷണം ആവശ്യമാണ് എന്നാണ് പൊലീസ് നിലപാട്. ഇയാളുടെ പങ്കാളിത്തം സംബന്ധിച്ചു യുവതി നൽകിയ മൊഴിയിൽ ആശയക്കുഴപ്പം നിലവിലുണ്ട്. ഇയാളും തന്റെ ഭാര്യയെ മറ്റുള്ളവർക്കു പങ്കു വച്ചിരുന്നു. എന്നാൽ, ഇയാൾ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്.

എന്നാൽ, സംഭവത്തിൽ സെക്‌സ് റാക്കറ്റ് ഉൾപ്പെട്ടിട്ടില്ലെന്ന നിലപാട് ജില്ലാ പൊലീസ് മേധാവി ആവർത്തിക്കുന്നു. ഒരു വിഭാഗത്തിന്റെ മനോവൈകൃതം മാത്രമാണ് ഉണ്ടായത്. വൈഫ് സ്വാപ്പിംങിൽ പങ്കെടുത്തവരെല്ലാം തന്നെ പരസ്പര സമ്മതത്തോടെയാണ് പങ്കെടുത്തത്. പരാതി നൽകാൻ തയ്യാറായത് ചങ്ങനാശേരി സ്വദേശിയായ യുവതി മാത്രമാണ്. ഇവർ പരാതി നൽകിയത് തന്നെ ബലംപ്രയോഗിച്ചും നിർബന്ധിച്ചും ഉപയോഗിച്ചതുകൊണ്ടു മാത്രമാണ്. സംഭവം പുറത്ത് വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെയും പുതിയ പരാതികളൊന്നും പൊലീസിനു ലഭിച്ചിട്ടുമില്ല.

ഒൻപത് പേർ തങ്ങളുടെ ഭാര്യമാരെ പരസ്പരം പങ്കു വച്ചിരുന്നതായാണ് വിവരം. എന്നാൽ, ഇവർക്കാർക്കും പരാതിയില്ലാത്തതിനാലാണ് ദിവസങ്ങൾ കഴിഞ്ഞിട്ടും പുതിയ പരാതികൾ ലഭിക്കാത്തതെന്നാണ് വ്യക്തമാക്കുന്നത്. ഇതിനിടെ കേസിൽ വനിതാ കമ്മിഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഉന്നത തല അന്വേഷണം ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഉന്നത തല അന്വേഷണത്തിൽ ഡിജിപിയുടെ മേൽനോട്ടത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ അന്വേഷണം നടത്തിയേക്കുമെന്നാണ് പുറത്തു വരുന്ന വിവരം.

Hot Topics

Related Articles