കടുത്തുരുത്തി കാട്ടാമ്പാക്കിൽ വീട് ആക്രമണത്തിനിടെ അടിയേറ്റ ഗുണ്ട മരിച്ചു; മരിച്ചത് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവ്; ആക്രമണത്തിൽ പരിക്കേറ്റ വീട്ടുടമയായ സ്ത്രീ അടക്കം മൂന്നു പേർ ആശുപത്രിയിൽ

കടുത്തുരുത്തിയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
ക്രൈം റിപ്പോർട്ടർ

Advertisements

കോട്ടയം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവ് വീടുകയറിയുള്ള ആക്രമണത്തിനിടെ അടിയേറ്റ് കൊല്ലപ്പെട്ടു. നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ കടുത്തുരുത്തി കാട്ടാമ്പാക്ക് പുലിക്കുന്നേൽ സജി ഭാസ്‌കരാണ് മരിച്ചത്. ഇയാൾ ആക്രമിക്കാനെത്തിയ വീട്ടിലെ ഗൃഹനാഥ മോളി, ഇവരുടെ ഭർത്താവിന്റെ സഹോദരന്മാരായ രാജു ജോണി എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവങ്ങൾ. നിരവധി ക്രിമിനൽക്കേസിലെ പ്രതിയായ സജിയുടെ ഭാര്യയും കുട്ടികളും നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ഈ വിഷയത്തിൽ സജീ സംശയിച്ചിരുന്നത് അയൽവാസിയായ നീരാളിക്കൽ ജോസഫിനെയും(ബേബി) കുടുംബത്തെയുമായിരുന്നു.

ഇതേച്ചൊല്ലി ഇരുവരും തമ്മിൽ സംഘർഷം പതിവായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ സജി ഭാസ്‌കർ, വീട്ടിലേയ്ക്കു കയറിയെത്തി ബേബിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയായിരുന്നു. അക്രമം നടത്തുമ്പോൾ വീട്ടിൽ ബേബിയുടെ ഭാര്യ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവർ ബഹളം വച്ചതോടെ ബേബിയുടെ സഹോദരങ്ങൾ സ്ഥലത്തേയ്ക്ക് ഓടിയെത്തി. പിടിവലിയ്ക്കിടെ സജീ മരിക്കുകയായിരുന്നുവെന്നു കടുത്തുരുത്തി പൊലീസ് പറഞ്ഞു.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റ് കിടക്കുന്ന ബേബിയുടെ ഭാര്യയെയും സഹോദരങ്ങളെയും കണ്ടെത്തിയത്. തുടർന്നു എല്ലാവരെയും ഇവർ ആശുപത്രിയിൽ എത്തിച്ചു. മരിച്ച സജിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ രാജുവിനെയും, മോളിയെയും മുട്ടുചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോണിയെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ സജി ഭാസ്‌കർ നിരന്തരം ഇവരുടെ വീട്ടിലെത്തി അക്രമം നടത്തിയിരുന്നതായി പൊലീസ് പറയുന്നു. ഇരു കുടുംബങ്ങളും തമ്മിൽ തർക്കവും സംഘർഷവും പതിവായിരുന്നു. ഈ സാഹചര്യത്തിൽ മരണകാരണം അടക്കം കണ്ടെത്തുന്നതായി അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Hot Topics

Related Articles