ന്യൂഡൽഹി : തീപിടിത്തമുണ്ടായ വിവേക് വിഹാർ ആശുപത്രി ഉടമ ഡോക്ടർ നവീൻ കിച്ചിക്ക് അറസ്റ്റിൽ. സംഭവത്തെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. ഇന്നലെ നടന്ന അപകടത്തിൽ ഏഴു നവജാതശിശുക്കളാണ് വെന്തുമരിച്ചത്. അഞ്ചുപേരുടെ നില ഗുരുതരാവസ്ഥയിൽ തുടരുകയാണ്. തീപിടിത്തത്തിനു കാരണം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ.സക്‌സേന ഡൽഹി ചീഫ് സെക്രട്ടറിക്ക് അന്വേഷണം ആരംഭിക്കാൻ നിർദേശം നൽകിയിരുന്നു. അതേസമയം, അപകടത്തിൽപെട്ട ശിശുക്കൾക്ക് സംസ്ഥാന സർക്കാരിന്റെ പദ്ധതിയിലൂടെ മികച്ച സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജും പറഞ്ഞു.
Advertisements
ശനിയാഴ്ച രാത്രി ആരംഭിച്ച തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ 16 അഗ്നിരക്ഷാ വാഹനങ്ങളാണ് സ്ഥലത്തെത്തിയത്. ഞായറാഴ്ച പുലർച്ചെയോടെ തീയണച്ചു.