യുവാവിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കടുത്തുരുത്തി സ്വദേശി അറസ്റ്റിൽ

കടുത്തുരുത്തി : യുവാവിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി തെക്കേച്ചിറയിൽ വീട്ടിൽ ഷിജു പൊന്നപ്പൻ (44) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മുട്ടുചിറ സ്വദേശിയായ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആദിത്യപുരം ബീവറേജ് ജംഗ്ഷൻ ഭാഗത്ത് വച്ച് വൈകുന്നേരം 6: 15 മണിയോടുകൂടി യുവാവിനെ കണ്ട ഷിജു യുവാവിനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, നിലത്തുവീണ യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിന് കുറച്ചു ദിവസങ്ങൾക്കു മുന്‍പ് യുവാവിനെ ഇയാൾ ചീത്ത വിളിച്ചത് യുവാവ് ഷിജുവിന്റെ അനുജനോട് പറഞ്ഞതിലുള്ള വിരോധം മൂലമാണ് ഇയാൾ യുവാവിനെ ഇത്തരത്തിൽ ആക്രമിച്ചത്. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയുമായിരുന്നു.ഇയാൾ കടുത്തുരുത്തി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ ധനപാലൻ, എസ്.ഐ മാരായ സിംഗ് സി.ആർ, റോജിമോൻ, എ.എസ്.ഐ ബാബു, സി.പി.ഓ നിയാസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles