ദത്തെടുത്ത കറുത്ത വര്‍ഗക്കാരായ കുട്ടികളെ അടിമകളാക്കി ജോലി ചെയ്യിപ്പിച്ചു; തൊഴുത്തില്‍ ഉറങ്ങാൻ നിര്‍ബന്ധിച്ചു; ദമ്പതികള്‍ക്കെതിരെ കുറ്റം ചുമത്തി കോടതി

ദത്തെടുത്ത കറുത്ത വർഗക്കാരായ കുട്ടികളെ അടിമകളാക്കി വച്ച ദമ്പതികള്‍ക്കെതിരെ കുറ്റം ചുമത്തി കോടതി. കുട്ടികളെ അടിമകളെ പോലെ കണ്ട് ജോലി ചെയ്യിക്കുകയും, തൊഴുത്തില്‍ ഉറങ്ങാൻ നിർബന്ധിക്കുകയും, അവഗണിക്കുകയും ചെയ്യുകയായിരുന്നു വെസ്റ്റ് വെർജീനിയയില്‍ നിന്നുള്ള ധനികരും വെളുത്ത വർഗക്കാരുമായ ഡൊണാള്‍ഡ് റേ ലാൻ്റ്സ് (63), ജീൻ കേ വൈറ്റ്ഫെതർ (62) എന്ന ദമ്പതികള്‍.6, 9, 11, 14, 16 വയസ്സ് പ്രായമുള്ള അഞ്ച് കുട്ടികളെയാണ് ഇവർ ദത്തെടുത്തിരുന്നത്. സിസ്‌സണ്‍വില്ലെയിലെ വീട്ടില്‍ വളരെ മോശം അവസ്ഥയിലാണ് ഈ കുട്ടികള്‍ ജീവിച്ചിരുന്നത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഒക്ടോബറിലാണ് ദമ്പതികളെ ആദ്യമായി അറസ്റ്റ് ചെയ്തത്. കറുത്ത വർഗക്കാരാണ് എന്നതാണ് കുട്ടികളെ ദമ്പതികള്‍ അടിമകളായി കണക്കാക്കാൻ കാരണം എന്നും പറയുന്നു.14 വയസ്സുള്ള ആണ്‍കുട്ടിയെയും 16 വയസ്സുള്ള പെണ്‍കുട്ടിയെയും ലൈറ്റുകളോ വെള്ളമോ ഇല്ലാത്ത ഷെഡില്‍ പൂട്ടിയിട്ടിരിക്കുന്ന നിലയിലാണ് പൊലീസ് കണ്ടെത്തിയത്. കിടക്കയില്ലാതെ കോണ്‍ക്രീറ്റില്‍ ഉറങ്ങാനും ഇവർ നിർബന്ധിതരായിരുന്നു. കണ്ടെത്തുന്നതിന് 12 മണിക്കൂർ മുമ്ബാണ് അവസാനമായി കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. ആണ്‍കുട്ടിയുടെ കാലില്‍ മുറിവുണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു.

Advertisements

കുട്ടികളെ അവരുടെ വീട്ടില്‍ താമസിപ്പിച്ചിരുന്നില്ല എന്നും അതുപോലെ കുടുംബത്തിന്റെ ഫാമില്‍ ജോലി ചെയ്യാൻ നിർബന്ധിച്ചിരുന്നു എന്നും അന്വേഷണത്തില്‍ കണ്ടെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“മനുഷ്യക്കടത്ത്, മനുഷ്യാവകാശ ലംഘനങ്ങള്‍, നിർബന്ധിതമായി തൊഴില്‍ ചെയ്യിക്കല്‍ എന്നിവയെല്ലാം ഈ കേസില്‍ കാണാം” എന്നാണ് കനാവ കൗണ്ടി സർക്യൂട്ട് ജഡ്ജി മേരിക്ലെയർ അക്കേഴ്സ് പറഞ്ഞത്. ഈ കുട്ടികളെ അവരുടെ വംശത്തിൻ്റെ പേരില്‍ ലക്ഷ്യം വയ്ക്കുകയും അടിമകളായി ഉപയോഗിക്കുകയും ചെയ്യുകയാണ് ദമ്ബതികള്‍ ചെയ്തത് എന്നും ജഡ്ജി പറഞ്ഞു. മനുഷ്യക്കടത്തടക്കം പല കുറ്റങ്ങളും ദമ്പതികള്‍ക്കുമേല്‍ ചാർത്തിയിട്ടുണ്ട്.

Hot Topics

Related Articles