രണ്ടു വർഷം മുൻപ് ആദ്യം സഹോദരിയെ പീഡിപ്പിച്ചു; കേസ് നടക്കുന്നതിനിടെ പെൺകുട്ടിയെ കല്യാണം കഴിച്ച് ഒപ്പം താമസിച്ചു; ആദ്യം പീഡിപ്പിച്ച പെൺകുട്ടിയുടെ സഹോദരിയെയും പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി പിടിയിൽ

പാലാ: രണ്ടു വർഷം മുൻപ് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും, കേസിൽ കുടുങ്ങിയ ശേഷം ജാമ്യത്തിലിറങ്ങി ഈ പെൺകുട്ടിയ്‌ക്കൊപ്പം താമസിക്കുകയും ചെയ്ത യുവാവിനെ ഇരയുടെ സഹോദരിയെ പീഡിപ്പിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. നീലൂർ നൂറുമല മാക്കൽ ജിനുവി(31)നെയാണ് മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisements

കടനാട് പ്രദേശത്ത് താമസിക്കുന്ന സഹോദരിമാരെയാണ് പ്രതി പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. 2019-ൽ 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ജിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ പിന്നീട് പീഡിപ്പിച്ച പെൺകുട്ടിയോടൊപ്പം താമസം തുടങ്ങി. അന്ന് ജനിച്ച കുട്ടിക്കിപ്പോൾ രണ്ടുവയസ് പ്രായമുണ്ട്. ഈ കേസിന്റെ വിചാരണ കോട്ടയം കോടതിയിൽ നടന്നു വരികയാണ്. രണ്ടാഴ്ച മുമ്പും ഇതിന്റെ വാദം ഉണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പെൺകുട്ടിയുടെ ഇളയ സഹോദരി ഗർഭിണിയാണെന്ന രഹസ്യവിവരം രണ്ടാഴ്ച മുമ്പാണ് പാലാ ഡി.വൈ.എസ്.പി. ഷാജു ജോസിന് ലഭിക്കുന്നത്. ഇതേ തുടർന്ന് വിശദമായി നടത്തിയ അന്വേഷണത്തിലാണ് ചേച്ചിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ യുവാവ് തന്നെയാണ് അനിയത്തിയേയും പീഡിപ്പിച്ചതായി വ്യക്തമായത്. കേസിൽ നിന്ന് രക്ഷപെടുന്നതിനു വേണ്ടിയാണ് ഇയാൾ പീഡനത്തിനിരയായ പെൺകുട്ടിയോടൊപ്പം ഭർത്താവ് എന്ന മട്ടിൽ കഴിയുന്നതെന്ന് പൊലീസ് പറഞ്ഞു.

മേലുകാവ് സ്റ്റേഷൻ ഹൗസ് ഓഫിസർ ജോസ് കുര്യന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്ന് ഇന്നലെ പ്രതി ജിനുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്‌സോ കേസിലാണ് അറസ്റ്റ്. പാലാ ഡി.വൈ.എസ്.പി. ഷാജു ജോസിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

Hot Topics

Related Articles