പകല്‍ കുട്ടികളെ ഉപയോഗിച്ച്‌ ഭിക്ഷാടനവും ഒപ്പം മോഷണവും; ഭിക്ഷാടന സംഘത്തിന്‍റെ പിടിയില്‍ അമർന്ന് മുണ്ടക്കയം 

മുണ്ടക്കയം ഭിക്ഷാടന സംഘത്തിന്‍റെ പിടിയില്‍. മുണ്ടക്കയത്തും സമീപത്തും അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ഭിക്ഷാടന സംഘങ്ങള്‍ പെരുകുകയാണ്.ക്യാമ്പ് ചെയ്യുന്നത് മുണ്ടക്കയം പുത്തൻചന്ത സ്റ്റേഡിയത്തിലാണ്.കൈകുഞ്ഞുങ്ങളുമായി നിരവധി സ്ത്രീകളാണ് വീടുകള്‍ തോറും കയറിയിറങ്ങി ഭിക്ഷാടനം നടത്തുന്നത്. ഇതിന് പിന്നില്‍ ഭിക്ഷാടന മാഫിയകളുടെ ഇടപെടലുള്ളതായി സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. 

Advertisements

മുണ്ടക്കയം ടൗണ്‍, മുപ്പത്തിയെന്നാം മൈല്‍, കരിനിലം പൈങ്ങന, ചിറ്റടി എന്നിവിടങ്ങളിലെല്ലാം ഇത്തരം സ്ത്രീകളുടെ സാന്നിധ്യം പതിവായിരിക്കുന്നു. മുണ്ടക്കയം പുത്തൻചന്ത സ്റ്റേഡിയത്തിലാണ് സംഘം ക്യാമ്പ് ചെയ്യുന്നത്. അഞ്ചു വയസ്സില്‍ താഴെയുള്ള പത്തോളം കുട്ടികളും സ്ത്രീകളും അടങ്ങുന്ന സംഘം പുത്തൻചന്ത സ്റ്റേഡിയത്തില്‍ ക്യാമ്പ് ചെയ്യാൻ തുടങ്ങിയിട്ട് ഒരു മാസമായതായി പ്രദേശവാസികള്‍ പറയുന്നു. പകല്‍ കുട്ടികളെ ഉപയോഗിച്ച്‌ സമീപത്തെ വീടുകളില്‍ ഭിക്ഷാടനം പതിവാണ്. കൂടാതെ ഭക്ഷണം, വസ്ത്രം, ചെരിപ്പ്, അടക്കമുള്ള സാധനങ്ങള്‍ മോഷണം പോകുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇതിനു പിന്നില്‍ ഭിക്ഷാടന സംഘമാണെന്നാണ് പ്രദേശവാസികളുടെ പരാതി.പ്രളയത്തില്‍ മണിമലയാറ്റില്‍ അടിഞ്ഞ മണലും മാലിന്യങ്ങളും പുത്തൻചന്ത സ്റ്റേഡിയത്തില്‍ നിക്ഷേപിച്ചതോടെ സ്റ്റേഡിയം ഉപയോഗയോഗ്യമല്ലാതായി മാറിയിരുന്നു. ഈ പ്രദേശമാണ് ഇപ്പോള്‍ നാടോടി ഭിക്ഷാടന സംഘങ്ങള്‍ കൈയടക്കിയിരിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബസ്‌യാത്രകളിലും ബസ്സ്റ്റാൻഡുകളിലും യാചകശല്യം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ടൗണിന്‍റെ വിവിധ ഭാഗങ്ങളില്‍ യാചകരെ എത്തിക്കുന്നതിനു പിന്നില്‍ മാഫിയ സംഘങ്ങളുണ്ട്. രാവിലെ ടൗണിലെത്തിക്കുന്ന യാചക സംഘത്തെ വൈകി സംഘം തന്നെ തിരികെ കൊണ്ടുപോകുകയാണ് പതിവ്.

Hot Topics

Related Articles