സാമൂഹ്യ മാധ്യമത്തില്‍ വിദ്വേഷ കമന്റുകള്‍’: റിയാസ് മൗലവി വധക്കേസില്‍ വെറുതെ വിട്ട യുവാവടക്കം 2 പേര്‍ അറസ്റ്റില്‍

കാസർഗോഡ് : സാമൂഹ്യ മാധ്യമത്തില്‍ വിദ്വേഷ കമന്റുകളിട്ടുവെന്ന വ്യത്യസ്ത കേസുകളിലായി രണ്ടുപേർ അറസ്റ്റില്‍.കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അജേഷ് എന്ന അപ്പു, കുമ്ബള പൊലീസ് സ്റ്റേഷൻ പരിധിയിലെ അബൂബകർ സിദ്ദീഖ് എന്നിവരാണ് അറസ്റ്റിലായത്. ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവി കൊല്ലപ്പെട്ട കേസില്‍ കോടതി വെറുതെ വിട്ടയാളാണ് ഇപ്പോള്‍ അറസ്റ്റിലായ അജേഷ്.അപ്പു കെ 7608 എന്ന ഇൻസ്റ്റാഗ്രാം ഐഡിയില്‍ നിന്ന് എംകെഎഫ് – ഐല എന്ന ഇൻസ്റ്റാഗ്രാം ഗ്രൂപില്‍ വന്ന മീഡിയ വണ്‍ വാർത്ത ചാനലിന്റെ വാർത്തയുടെ അടിയില്‍ ‘കാസർകോട് ജില്ലയിലെ ഒരു പള്ളി പോലും ഉണ്ടാവില്ല, ഒരു വെള്ളിയാഴ്ച ബോംബിട്ട് തകർക്കും, കമിങ്’, എന്ന് കമന്റ് ചെയ്തുവെന്നാണ് അജേഷിനെതിരെയുള്ള കേസ്. ഇതിന്റെ സ്ക്രീൻ ഷോട് വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഐപിസി 153 എ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നത്.

Advertisements

സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ യുവാവിനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ഇയാളുടെ സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്ത ശേഷം യുവാവിനെ പിന്നീട് വിട്ടയച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അജേഷ് ഇപ്പോള്‍ അറസ്റ്റിലായത്.റിയാസ് മൗലവി കേസില്‍ മൂന്ന് പേരെ വെറുതെ വിട്ട വിധിയെ സംബന്ധിച്ച്‌ ഏഷ്യാനെറ്റ് ന്യൂസിന്റെ യൂട്യൂബ് ചാനലില്‍ വന്ന വാർത്തയ്ക്ക് താഴെ ‘ചൂരിയില്‍ ഒരാഴ്ചക്കുള്ളില്‍ മൂന്ന് തല എടുത്തിരിക്കും’ എന്ന് കമന്റ് ചെയ്തുവെന്നാണ് അബൂബകർ സിദ്ദീഖിനെതിരെയുള്ള കേസ്. ഇതിലും ഐപിസി 153 എ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്.

Hot Topics

Related Articles