ഫുട്ബോൾ എടുക്കാൻ പുഴയിലിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു: രക്ഷിക്കാനിറങ്ങിയ കൂട്ടുകാരനും വിദ്യാർത്ഥിയും മരിച്ചു

തൃശൂർ : പുഴയിൽ വീണ ഫുട്ബോൾ എടുക്കാനിറങ്ങിയ വിദ്യാർത്ഥിയും, രക്ഷിക്കാനെത്തിയ കൂട്ടുകാരനും ഒഴുക്കിൽ പെട്ട് ദാരുണാന്ത്യം. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്താണ് സംഭവം. പച്ചാപ്പിളളി സുരേഷിൻ്റെ മകൻ എട്ടാം ക്ലാസ് വിദ്യാർത്ഥി സുജിത്, പന വളപ്പിൽ വേലായുധൻ മകൻ പ്ലസ് ടു വിദ്യാർത്ഥി അതുൽ കൃഷ്ണ എന്നിവരാണ് മരിച്ചത്.

Advertisements

ശ്രീനാരായണപുരം പുവ്വത്തുംകടവ് പാലത്തിന് സമീപം പുഴയിൽ ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം നടന്നത്. ഫുട്ബാൾ കളിക്കുന്നതിനിടയിൽ ബോള്‍ പുഴയിൽ വീണത് എടുക്കാനിറങ്ങിയ കുട്ടി ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് മറ്റൊരാൾ രക്ഷിക്കാനിറങ്ങുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് രണ്ട് പേരേയും ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു. കളിക്കാനുണ്ടായിരുന്ന മറ്റു കുട്ടികൾ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ പോലീസിലും, ഫയർഫോഴ്സിലും വിവരമറിയിച്ചതിനെ തുടർന്ന് ഇവരെത്തി തിരച്ചിൽ നടത്തുകയായിരുന്നു. ഒരു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തി.

Hot Topics

Related Articles