പി.വി അൻവറിനെ തള്ളി മുഖ്യമന്ത്രി; സ്വർണ്ണക്കടത്തുകാരും നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്നവരുമാണ് പൊലീസിനെതിരെ തിരിയുന്നത്; ഏത് ആരോപണവും ആർക്കും ഉന്നയിക്കാം; അഭിപ്രായം പറയുന്നത് ശരിയല്ല; അന്വേഷണം നടക്കട്ടെ എന്ന് പിണറായി വിജയൻ

തിരുവനന്തപുരം: പി.വി അൻവറിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. പി.വി അൻവർ അടക്കമുള്ള ആരോപണങ്ങൾ ഉയർത്തുന്നവരെ തള്ളിപ്പറഞ്ഞ പിണറായി വിജയൻ, ആരോപണങ്ങൾ പൊലീസിന്റെ മനോവീര്യം തകർക്കാനാണ് എന്നും ആരോപിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിക്കൂറോളം നീണ്ട പത്രസമ്മേളത്തിലാണ് ഇതു സംബന്ധിച്ചുള്ള മറുപടികൾ ഇദ്ദേഹം പറഞ്ഞത്. പി.വി അൻവർ കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള ആളല്ല. ഇദ്ദേഹം വന്ന വഴി കോൺഗ്രസ് പാരമ്പര്യമാണ്. താനും അൻവറും തമ്മിൽ അഞ്ചു മിനിറ്റ് മാത്രമാണ് കൂടിക്കാഴ്ച നടത്തിയത്. തന്റെ ഓഫിസിന് എതിരായ ആരോപണങ്ങളിൽ അടിസ്ഥാനമില്ല. പി.ശശി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്. സ്വർണ്ണക്കടത്തുകാരും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരും പൊലീസിന്റെ മനോവീര്യം തകർക്കാനാണ് ശ്രമിക്കുന്നത്. ഇത് അനുവദിച്ചു തരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisements

Hot Topics

Related Articles