കോട്ടയത്ത്‌ പക്ഷിപ്പനി; മൂന്ന് താലൂക്കുകളിൽ പരിശോധനയും നിയന്ത്രണവും കർശനമാക്കി ഗസറ്റ് വിജ്ഞാപനം

കോട്ടയം: പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളെ പൂർണമായും നിയന്ത്രണമേഖലയായി പ്രഖ്യാപിച്ച്‌ സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തുടർനടപടികള്‍ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ ജോണ്‍ വി. സാമുവലിന്റെ അധ്യക്ഷതയില്‍ യോഗം ചേർന്നു. പക്ഷിപ്പനി നിയന്ത്രണവിധേയമാക്കുന്നതിനും പുനർവ്യാപനം തടയുന്നതിനുമായി രോഗബാധിത മേഖലകളില്‍ വളർത്തു പക്ഷികളുടെ എണ്ണം ക്രമമായി കുറയ്ക്കുന്നതിനുള്ള നിർദേശങ്ങള്‍ സെപ്റ്റംബർ രണ്ടിനാണ് ഗസറ്റ് വിജ്ഞാപനത്തിലൂടെ സർക്കാർ പുറപ്പെടുവിച്ചത്.

Advertisements

കോട്ടയം ജില്ലയില്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളില്‍ 2024 ഡിസംബർ 31 വരെ കോഴി, താറാവ്, കാട ഉള്‍പ്പെടെയുള്ള വളർത്തുപക്ഷികളെ നിയന്ത്രണമേഖലയ്ക്ക് അകത്തേക്കു കൊണ്ടുവരാനോ പുറത്തേക്കു കൊണ്ടുപോകാനോ പാടില്ല. നിയന്ത്രണമേഖലയില്‍ പ്രവർത്തിക്കുന്ന ഫാമുകളില്‍ പുറത്തുനിന്നു വിരിയിച്ച കോഴിക്കുഞ്ഞുങ്ങളെയോ താറാവ്, കാട ഉള്‍പ്പെടെയുള്ള വളർത്തുപക്ഷികളെയോ കൊണ്ടുവരാൻ പാടില്ല. നിയന്ത്രണ മേഖലകളില്‍ പ്രവർത്തിക്കുന്ന ഹാച്ചറികളില്‍ വിരിയുന്നതിനായി വച്ച മുട്ടകള്‍ നശിപ്പിക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിയന്ത്രണ മേഖലകളിലെ ഹാച്ചറികളില്‍/ഫാമുകളില്‍ വളർത്തി വരുന്ന ബ്രീഡർ സ്‌റ്റോക്ക് ദൈനംദിനം ഇടുന്ന മുട്ടകള്‍ വിരിയിക്കുന്നതിനായി ഉപയോഗിക്കരുത്. നിരീക്ഷണമേഖലയില്‍ ടേബിള്‍ എഗ്‌സ് ആയി മാത്രം ഇവ വില്‍ക്കാം. നിയന്ത്രണ മേഖലയ്ക്കുള്ളില്‍ പ്രവർത്തിക്കുന്ന ഹാച്ചറികള്‍ നിരന്തരമായി നിരീക്ഷിച്ച്‌ നിർദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം എന്നിങ്ങനെയാണ് ഗസറ്റ് നിർദേശങ്ങള്‍.

Hot Topics

Related Articles