ലെബനനില്‍ കരയുദ്ധ ഭീഷണിയുമായി ഇസ്രയേല്‍; ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് 

ടെല്‍ അവീവ്: ലെബനനില്‍ കരയുദ്ധ ഭീഷണിയുമായി ഇസ്രയേല്‍. ഹിസ്ബുള്ളയ്‌ക്കെതിരായ കരയുദ്ധം കഴിയുന്നത്ര വേഗം തുടങ്ങുമെന്ന് ഇസ്രയേലി സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ നിരവധി ഹിസ്ബുള്ള ഭീകരർ കൊല്ലപ്പെട്ടതായും ഇറാൻ പിന്തുണയുള്ള ഗ്രൂപ്പിന്റെ സൈനിക ശേഷി ഗണ്യമായി കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

Advertisements

വ്യാഴാഴ്ച ഉന്നത തെക്കൻ ബെയ്രൂട്ടിലെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള കമാൻഡർ മുഹമ്മദ് സ്രൂറിനെ (51) വധിച്ചിരുന്നു. ഹിസ്ബുള്ളയുടെ ഡ്രോണ്‍ യൂണിറ്റിന്റെ മേധാവി ആയിരുന്നു. യെമനിലെ ഹൂതി പോരാളികളെ പരിശീലിപ്പിക്കാൻ ഹിസ്ബുള്ള സ്രൂറിനെ നിയോഗിച്ചിരുന്നു. ഹിസ്ബുള്ള കമാൻഡർമാരെ ഉന്നമിട്ട് ഇസ്രയേല്‍ തെക്കൻ ബെയ്റൂട്ടില്‍ നടത്തിയ നാലാമത്തെ ആക്രമണമാണിത്. ഇതില്‍ ഹിസ്ബുള്ളയുടെ റദ്വാൻ സേനാ മേധാവി ഇബ്രാഹം അഖീല്‍ ഉള്‍പ്പെടെ ഏതാനും കമാൻഡർമാർ കൊല്ലപ്പെട്ടിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിനിടെ, ഇസ്രയേലിനെതിരെ യെമനിലെ ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തി. ഹൂതികള്‍ തൊടുത്ത മിസൈല്‍ ആരോ എയർ ഡിഫൻസ് സിസ്റ്റം നിർവീര്യമാക്കിയതായി ഇസ്രയേല്‍ സേന അറിയിച്ചു. വ്യാഴാഴ്ച രാത്രി യെമനില്‍ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലാണ് അതിർത്തിയ്ക്ക് പുറത്തുവച്ച്‌ ഇസ്രയേല്‍ തടഞ്ഞത്. ലെബനനെയും ഹിസ്ബുള്ളയെയും പിന്തുണയ്ക്കുമെന്ന് ഹൂതികളുടെ നേതാവായ അബ്ദുള്‍ മാലിക് അല്‍ഹൂതി വ്യക്തമാക്കി.

അതിനിടെ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ യു.എന്നിനെ അഭിസംബോധന ചെയ്തു. ലെബനനില്‍ വെടിനിറുത്തലിന് യു.എസ് നേതൃത്വത്തില്‍ സഖ്യരാജ്യങ്ങള്‍ മുന്നോട്ടുവച്ച കരാർ കഴിഞ്ഞ ദിവസം ഇസ്രയേല്‍ തള്ളിയിരുന്നു. തിങ്കളാഴ്ച മുതല്‍ തെക്കൻ ലെബനനില്‍ തുടരുന്ന മിസൈല്‍ ആക്രമണത്തില്‍ മരണം 700 ആയി. കഴിഞ്ഞ 72 മണിക്കൂറിനിടെ 30,000ത്തിലധികം ആളുകള്‍ ലെബനനില്‍ നിന്ന് സിറിയയിലേക്ക് പലായനം ചെയ്തു.

ഇസ്രയേല്‍ ലെബനനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇന്നലെ 25 പേർ കൊല്ലപ്പെട്ടെന്ന് ലെബനീസ് ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. ലെബനൻ പട്ടണങ്ങളായ കാരക്, ഷ്‌മെസ്റ്റാർ എന്നിവിടങ്ങളിലും ബെക്കാ താഴ്വരയിലും നിരവധി ഇസ്രയേലി വ്യോമാക്രമണങ്ങള്‍ നടന്നു. ഹിസ്ബുള്ള ഇസ്രയേലിന് നേരെ നിരവധി റോക്കറ്റുകളും വിക്ഷേപിച്ചു. സംഘർഷം രൂക്ഷമാകുന്നതിനാല്‍ ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ബെയ്റൂട്ടിലെ ഇന്ത്യൻ എം.ബസി ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നല്‍കി. തിരിച്ച്‌ നാട്ടിലേക്ക് വരാനും ആവശ്യപ്പെട്ടു. യു.എസ് അടക്കമുള്ള രാജ്യങ്ങളും അവരുടെ പൗരന്മാരേയും തിരികെ വിളിച്ചു.

Hot Topics

Related Articles