ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി നഗ്നചിത്രമെടുത്ത് ഭീഷണി; 24കാരനെ കൊലപ്പെടുത്തി 20കാരിയും ഉറ്റസുഹൃത്തും

താനെ: ബന്ധുവിന്റെ വിവാഹത്തിടെ പരിചയപ്പെട്ട യുവതിയ ബ്ലാക്ക് മെയിൽ ചെയ്ത 24കാരനെ തലയ്ക്കടിച്ച് കൊന്ന് 20കാരിയും സുഹൃത്തും. 20കാരിയുമായി സൌഹൃദം സ്ഥാപിച്ച 24കാരൻ സുഹൃദ്ബന്ധം മുതലെടുത്ത് യുവതിയ്ക്ക് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്താൻ ആരംഭിച്ചതിന് പിന്നാലെയാണ് യുവതിയും അടുത്ത സുഹൃത്തും ചേർന്ന് കൊല നടത്തിയത്. 

Advertisements

മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സ്വയം പരഞ്ചപേ എന്ന 24കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയേയും 24കാരനായ സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് മറ്റാരുടേയും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് വിശദമാക്കി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. ഈ വർഷം ആദ്യം നടന്ന ഒരു ബന്ധുവിന്റെ വിവാഹത്തിൽ വച്ചാണ് യുവതിയെ 24കാരൻ പരിചയപ്പെടുന്നത്. യുവതിയുമായി സൌഹൃദത്തിലായ യുവാവ് കഴിഞ്ഞ മാസം യുവതിയ ഭക്ഷണത്തിന് ക്ഷണിച്ചു. ഭക്ഷണത്തിനൊപ്പം നൽകിയ ജ്യൂസിൽ ഉറക്കുമരുന്ന കലർത്തിയ ശേഷം അബോധാവസ്ഥയിലായ യുവതിയെ ഇയാളുടെ വീട്ടിലെത്തിച്ച് നഗ്ന ചിത്രങ്ങൾ എടുത്തു. പിന്നീട് ഈ ചിത്രങ്ങൾ അയച്ച് തനിക്ക് വഴങ്ങണമെന്ന് കാണിച്ച് ഭീഷണി ആരംഭിച്ചു. 24കാരന്റെ ശല്യം താങ്ങാനാവാതെ വന്നതോടെ യുവതി ഉറ്റസുഹൃത്തിനെ വിവരം അറിയിച്ചു. 

പിന്നീട് 24കാരൻ ഭീഷണിപ്പെടുത്തിയപ്പോൾ യുവാവിനെ കാണാനായി യുവതിക്കൊപ്പം സുഹൃത്തുകൂടി കൊല്ലപ്പെട്ടയാളുടെ വീട്ടിൽ എത്തുകയായിരുന്നു. ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാനാവശ്യപ്പെട്ടുള്ള തർക്കം വളരെ വേഗം കയ്യേറ്റത്തിലെത്തുകയായിരുന്നു. ഇതിനിടയിൽ യുവാവിന്റെ വീട്ടിലുണ്ടായിരുന്ന ആയുധമെടുത്ത് യുവതിയുടെ സുഹൃത്ത് 24കാരന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ 24കാരന്റെ വീട്ടിൽ നിന്ന് മുങ്ങിയ യുവതിയേയും സുഹൃത്തിനേയും ഫോൺവിളികളുടെ ആസ്പദമാക്കി പൊലീസ് ചോദ്യം ചെയ്യാനായി വിളിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.  

Hot Topics

Related Articles