അച്ഛൻ ചത്തു കിടക്കുകയാണ്..! പൊലീസിന്റെ ചോദ്യത്തിന് അശോകൻ നൽകിയ മറുപടി കേട്ട് ഉദ്യോഗസ്ഥരും ഞെട്ടി; വാതിൽ തുറന്ന് അകത്തു കയറിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന രാജുവിനെ; കോട്ടയം കുമാരനല്ലൂരിൽ നടന്ന കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

കോട്ടയം: അച്ഛൻ ചത്തു കിടക്കുകയാണ്..! കോട്ടയം കുമാരനല്ലൂരിൽ വീടിനുള്ളിൽ പിതാവിനെ ലഹരിയ്ക്ക് അടിമയായ മകൻ കുത്തിക്കൊലപ്പെടുത്തിയ ശേഷം , പൊലീസ് പിടികൂടാൻ എത്തിയപ്പോൾ പറഞ്ഞത് ഇങ്ങനെയാണ്. കോട്ടയം ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്ത് അടക്കമുള്ള പത്തോളം പൊലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് ആക്രമിയെ കീഴടക്കിയത്. ലഹരിയ്‌ക്കൊപ്പം മാനസിക വെല്ലുവിളി കൂടി ചേർന്നതോടെയാണ് പ്രതി ക്രൂരമായ കൊലപാതകം നടത്തിയത്. കുമാരനല്ലൂർ ഇടയാടി താഴത്ത് വരിക്കതിൽ രാജുവിന്റെ (70) മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. പ്രതിയായ മകൻ അശോകനെ (42) കോട്ടയം ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

Advertisements

ലഹരിയ്ക്ക് അടിമയായ രാജു മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് പറയുന്നു. പല തവണ പൊലീസ് ഉദ്യോഗസ്ഥർ തന്നെ വീട്ടിൽ എത്തി ഇദ്ദേഹത്തെ ചികിത്സയ്ക്ക് എത്തിച്ചിട്ടുണ്ട്. വീട്ടിൽ പലപ്പോഴും അക്രമ സംഭവങ്ങൾ ഉണ്ടാകുന്നത് പതിവാണ് എന്ന് അയൽവാസികൾ പറയുന്നു. ഇന്നു രാവിലെയും പതിവ് പോലെ വീട്ടിൽ നിന്നും വലിയ ബഹളവും നിലവിളിയും കേട്ടിട്ടാണ് അയൽവാസികൾ എത്തുന്നത്. തുടർന്ന്, ഇവർ വിവരം ഗാന്ധിനഗർ പൊലീസിനെ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോൾ അശോകൻ വീടിന്റെ വാതിൽ തുറക്കാൻ തയ്യാറായിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് പൊലീസ് സംഘം ബലം പ്രയോഗിച്ച് വാതിൽ ചവിട്ടുത്തുറന്നു. തുടർന്ന്, പ്രതിയായ അശോകനെ കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Hot Topics

Related Articles