തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് സംശയം : അന്വേഷണം എൻ ഐ എയ്‌ക്ക്

ചെന്നൈ: കവരപ്പേട്ടയില്‍ പാസഞ്ചർ തീവണ്ടിയും ചരക്കുതീവണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗൂഢാലോചന നടന്നതായി സംശയം. അതേസമയം അന്വേഷണം റെയില്‍വേ എൻഐഎയ്‌ക്ക് കൈമാറി. റെയില്‍വേ സിആർഎസ് അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

Advertisements

അപകടത്തെക്കുറിച്ച്‌ അന്വേഷിക്കാൻ റെയില്‍വേ ഒരു കമ്മിറ്റി രൂപീകരിച്ചു. രാജ്യത്തിന്റെ പലയിടങ്ങളിലും ട്രെയിൻ അട്ടിമറി ശ്രമം നടന്നതിനാല്‍ വിശദമായ അന്വേഷണം നടത്തും. അപകടമുണ്ടായത് റെയില്‍വേ ജീവനക്കാരുടെ വീഴ്‌ച്ച കൊണ്ടാണോ, തീവ്രവാദികള്‍ക്ക് പങ്കുണ്ടോയെന്നതെല്ലാം അന്വേഷണ പരിധിയില്‍ വരും. നവരാത്രി കാലമായതിനാല്‍ തീവണ്ടിയില്‍ യാത്രക്കാരുടെ എണ്ണം ഏറെയായിരുന്നു. ആളപായമുണ്ടാകാത്തത് ഭാഗ്യമായാണ് കരുതുന്നത്. മൈസൂരുവില്‍നിന്ന് ദർഭംഗയിലേക്കു പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസാണ്(12578) ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. തീവണ്ടി കവരപ്പേട്ടയിലെത്തിയപ്പോള്‍ നിർത്തിയിട്ട ചരക്കുതീവണ്ടിയുടെ പിന്നിലിടിക്കുകയായിരുന്നു. വണ്ടി അതിവേഗത്തിലായതിനാല്‍ ഇടിയുടെ ആഘാതത്തില്‍ തീവണ്ടിയുടെ മൂന്നു കോച്ചുകള്‍ക്ക് തീപിടിക്കുകയും അഞ്ചു കോച്ചുകള്‍ പാളംതെറ്റുകയും ചെയ്തു. അപകടത്തെ തുടർന്ന് നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.

Hot Topics

Related Articles