എട്ടു വയസുകാരൻ മകനെ തനിച്ചാക്കി അവർ പോയതെന്തിന്..! ജീവനൊടുക്കാൻ പോകുകയാണെന്ന് ബന്ധുവിനെ ഫോണിൽ വിളിച്ചു പറഞ്ഞു; കടനാട്ടിൽ റോയിയും ഭാര്യയും മരിച്ചത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്; അന്വേഷണം ആരംഭിച്ച് പൊലീസ്

കോട്ടയം: പാലാ കടനാട്ടിൽ റോയിയും ഭാര്യയും ജീവനൊടുക്കിയതോടെ അനാഥനായത് എട്ടു വയസുകാരനായ മകൻ. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ മകൻ സ്‌കൂളിൽ പോയ ശേഷമാണ് ഇരുവരും ജീവനൊടുക്കിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് രണ്ടു പേരും ജീവനൊടുക്കിയതെന്നാണ് ലഭിക്കുന്ന വിവരം. മേലുകാവ് കടനാട് കാവുകണ്ടം കനങ്കൊമ്പിൽ റോയി (55) ഇയാളുടെ ഭാര്യ ജാൻസി (50) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisements

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ജാൻസിയെ വീടിനുള്ളിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റോയിയുടെ മൃതദേഹം വീടിനു പിന്നിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതോടെ മേലുകാവ് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. തുടർന്ന് പൊലീസ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. ഇരുവരും സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ഇതേച്ചൊല്ലി വീട്ടിലുണ്ടായ വഴക്കിന് ഒടുവിലാണ് കൊലപാതകവും, ആത്മഹത്യയും നടന്നതെന്നാണ് സംശയം.

Hot Topics

Related Articles