കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ നിന്നും ചാടി രക്ഷപെട്ട പോക്‌സോ കേസ് പ്രതി ബംഗളൂരുവിൽ നിന്നും പിടിയിൽ; പിടിയിലായത് നാലു മാസത്തിനു ശേഷം; പ്രതിയെ പിടികൂടിയത് കോട്ടയം വെസ്റ്റ് പൊലീസ്

കോട്ടയം : സബ് ജയിലിൽ നിന്നും പരിശോധനയ്ക്കായി എത്തിച്ചപ്പോൾ ജില്ലാ ജനറൽ ആശുപത്രിയിൽ നിന്നും ചാടി രക്ഷപെട്ട പോക്‌സോ കേസ് പ്രതി പൊലീസ് പിടിയിലായി. മുണ്ടക്കയം പൊലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ പ്രതി മുണ്ടക്കയം കോരുത്തോട് മടുക്ക പുളിമൂട് ബിജീഷ് (24 ) ആണ് പൊലീസ് കസ്റ്റഡിയിൽ നിന്നും നവംബർ 24 ന്
ചാടി രക്ഷപെട്ടത്.

Advertisements

മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു പ്രതി. കഴിഞ്ഞദിവസം വയറുവേദന അനുഭവപ്പെട്ടതായി പരാതിപ്പെട്ടതിനെത്തുടർന്ന് പ്രതിയേയുമായി ജില്ലാ ജനറൽ ആശുപത്രിയിൽ പൊലീസുകാർ എത്തിയിരുന്നു. അന്ന് പരിശോധന നടത്തിയശേഷം പ്രശ്‌നങ്ങളൊന്നും കാണാത്തതിനെ തുടർന്ന് പ്രതിയെ വീണ്ടും ജില്ലാ ജയിലിലേക്ക് അയച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൊട്ടടുത്ത ദിവസം രാവിലെ വീണ്ടും വീണ്ടും വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ പ്രതി വീണ്ടും വയറുവേദന അനുഭവപ്പെടുന്നതായി പൊലീസുകാരോട് പരാതി പറഞ്ഞു. തുടർന്ന് ബാത്‌റൂമിൽ പോകുന്നതിനായി പോവുകയായിരുന്നു. ഇതിനിടെ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് പ്രതി ചാടി രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ പൊലീസ് സംഘം തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല.

തുടർന്നു, ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശാനുസരണം കോട്ടയം ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. തുടർന്ന് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത് സിവിൽ പൊലീസ് ഓഫിസർമാരായ ബെജു, വിഷ്ണു വിജയദാസ്, സൈബർ സെല്ലിലെ ശ്യാം എസ്.നായർ എന്നിവർ നടത്തിയ അന്വേഷണത്തിൽ ബംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

Hot Topics

Related Articles