തിരുവനന്തപുരം നഗരമധ്യത്തിൽ തമ്പാനൂരിൽ പട്ടാപ്പകൽ വീണ്ടും കൊലപാതകം; ബൈക്കിലെത്തിയ അക്രമി റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി; ക്രൂരമായ കൊലപാതകത്തിൽ നടുങ്ങി നാട്

തിരുവനന്തപുരം: നഗരമധ്യത്തിൽ പട്ടാപ്പകൽ ഹോട്ടൽ റസിപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു. ബൈക്കിലെത്തിയ അക്രമി പരസ്യമായി മാരകായുധങ്ങളുമനായി എത്തിയാണ് ഹോട്ടൽ റിസപ്ഷനിസ്റ്റായ തമിഴ്‌നാട് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരം തമ്പാനൂർ ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പനെയാണ് അക്രമി സംഘം അതിക്രൂരമായി കൊലപ്പെടുത്തിയത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.

Advertisements

വെള്ളിയാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്തെ ഹോട്ടലിലെ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശിയായ അയ്യപ്പനെ തേടി ബൈക്കിൽ എത്തിയ അക്രമി ഹോട്ടലിനുള്ളിൽ കയറുകയായിരുന്നു. തുടർന്ന്, ഹോട്ടലിനുള്ളിൽ കയറിയ ശേഷം കയ്യിൽ കരുതിയിരുന്ന വാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റ് വീണ അയ്യപ്പനെ തുരുതുരാ അക്രമി വെട്ടുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊലപാതകം നടത്തി അയ്യപ്പൻ മരിച്ചതായി ഉറപ്പാക്കിയ ശേഷമാണ് പ്രതി അവിടെ നിന്നും രക്ഷപെട്ടത്. രക്തത്തിൽ കുളിച്ച് കിടക്കുന്ന അയ്യപ്പന്റെ മൃതദേഹം കണ്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. പൊലീസ് നടത്തിയ തിരച്ചിലിലാണ് ഹോട്ടൽ മുറിയ്ക്കുള്ളിൽ നിന്നും പുറത്തിറങ്ങിപ്പോകുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്.

അക്രമത്തിന്റെ കാരണം എന്താണ് എന്ന് ഇനിയും വ്യക്തമായിട്ടില്ല. മുൻ വൈരാഗ്യത്തെ തുടർന്നാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നത്. ഈ സാഹചര്യത്തിൽ പൊലീസ് പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ തിരുവനന്തപുരം നഗരത്തിൽ ഗുണ്ടാ സംഘത്തലവനെ പരസ്യമായി വെട്ടിക്കൊലപ്പെടുത്തുന്ന സംഭവം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഹോട്ടൽ റിസപ്ഷനീിസ്റ്റിനെ ഹോട്ടലിനുള്ളിൽ കയറി അക്രമി വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നത്.

Hot Topics

Related Articles