കോട്ടയം ജില്ലയിൽ കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടയെ കാപ്പാ ചുമത്തി തടങ്കലിലാക്കി : കാപ്പ ചുമത്തിയത് വെള്ളാവൂർ സ്വദേശിയ്ക്ക് എതിരെ

കോട്ടയം : കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി. വെള്ളാവൂർ കടയനിക്കാട് വില്ലൻപാറ പുതുപ്പറമ്പില്‍ വീട്ടില്‍ സോമരാജന്‍ മകന്‍ സുരേഷ് പി.എസി (ജയേഷ് ) നെയാണ് ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ കളക്ടർ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കിയത്.

Advertisements

കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജയേഷിനെ മണിമല പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് , തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും കൊലപാതകം, കവർച്ച, ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക തുടങ്ങി നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് ജയേഷ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കറുകച്ചാൽ, മണിമല പൊലീസ് സ്റ്റേഷനുകളിൽ കവർച്ച, വധശ്രമം, വീട് കയറി ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക, വസ്തുവകകൾക്ക് നാശനഷ്ടം വരുത്തുക, മയക്കുമരുന്നുകൾ കൈവശം വെയ്ക്കുക തുടങ്ങിയ കേസ്സുകളിൽ പ്രതിയാണ് ജയേഷ്. മണിമല പൊലീസ് സ്റ്റേഷനിലെ എസ്.ഐ യെ കൈവിലങ്ങിന് ഇടിച്ച് ഗുരുതര പരിക്കേൽപ്പിച്ച കേസിൽ പ്രതിയാണ് ഇയാൾ. 2021 ഒക്ടോബറിൽ മുണ്ടത്താനം ഭാഗത്ത് ഗുണ്ടാ ആക്രമണം നടത്തി മനേഷ് തമ്പാൻ എന്നയാളെ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയ
ശേഷം കാൽ വെട്ടിയെടുത്ത് റോഡിലിട്ട കേസ്സിലും പ്രതിയാണ്.

കൊലപാതക കേസ്സിൽ റിമാന്റിൽ കഴിഞ്ഞുവരവെയാണ് കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ തുടർന്നും സ്വീകരിക്കുന്നതാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Hot Topics

Related Articles