കുറ്റാന്വേഷണ മികവിനുള്ള പുരസ്‌കാരം ലഭിച്ചു; പിന്നാലെ സസ്‌പെൻഷൻ; കൈക്കൂലിക്കേസിൽ എരുമേലി സ്റ്റേഷൻ ഹൗസ് ഓഫിസറെ സസ്‌പെന്റ് ചെയ്തു

കോട്ടയം: കുറ്റാന്വേഷണ മികവിനുള്ള പുരസ്‌കാരം ലഭിച്ചതിനു പിന്നാലെ എരുമേലി സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് സസ്‌പെൻഷൻ. കുറ്റാന്വേഷണ മികവിനുള്ളിൽ സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചതിനു പിന്നാലെയാണ് ഇദ്ദേഹത്തെ ഇപ്പോൾ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. എരുമേലി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ മനോജ് മാത്യുവിനെയാണ് സസ്‌പെന്റ് ചെയ്തത്. നാലു വർഷം മുൻപ് എരുമേലി എസ്.ഐ ആയിരുന്ന മനോജ് മാത്യു, അടുത്തിടെയാണ് എസ്.എച്ച്.ഒ ആയി ചുമതലയേറ്റെടുത്തത്.

Advertisements

ശബരിമല തീർത്ഥാടന കാലത്തുണ്ടായ സംഭവങ്ങളുടെ പേരിലാണ് ഇപ്പോൾ ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. തീർത്ഥാടന കാലത്ത് എരുമേലിയിൽ പാർക്കിംങ് ഗ്രൗണ്ട് നടത്തിരപ്പുകാരനിൽ നിന്നും എസ്.എച്ച്.ഒ കൈക്കൂലി വാങ്ങിയതായി പരാതി ഉയർന്നിരുന്നു. പാർക്കിംങ് ഗ്രൗണ്ടിൽ ചന്ദനക്കുടത്തിന്റെ ദിവസം ശബരി മല തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഗ്രൗണ്ടിന്റ നടത്തിപ്പുകാർ തമ്മിൽ വാക്കേറ്റവും കയ്യേറ്റവും ഉണ്ടായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പൊലീസ് ജീപ്പിലിരുന്ന ഒരു സംഘം എസ്.എച്ച്.ഒയ്ക്കു കൈക്കൂലി നൽകിയതിനെക്കുറിച്ച് പറഞ്ഞു. ഇതേ തുടർന്ന് നടന്ന അന്വേഷണമാണ് എസ്.എച്ച്.ഒയുടെ തൊപ്പി തെറിപ്പിച്ചത്. കൈക്കൂലി നൽകിയതായി ഇവർ പറഞ്ഞതു സംബന്ധിച്ചു സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. തുടർന്നു, ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ.ബാബുക്കുട്ടൻ അന്വേഷണം നടത്തുകയായിരുന്നു.

ഈ അന്വേഷണത്തിലാണ് എസ്.എച്ച്.ഒ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയത്. തുടർന്നാണ് ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ വകുപ്പ് തല നടപടികളും ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.

Hot Topics

Related Articles