പാകിസ്ഥാനിലെ പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം; മുപ്പത് മരണം, 56 പേര്‍ക്ക് പരിക്ക്; സ്‌ഫോടനമുണ്ടായത് വെള്ളിയാഴ്ചത്തെ ജുമുഅ നമസ്‌കാരത്തിനിടെ; നടുങ്ങി പെഷാവര്‍..!

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ പള്ളിയില്‍ സ്‌ഫോടനം. പെഷാവറിലെ ഷിയാ പള്ളിയിലാണ് ചാവേര്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ മുപ്പത് മരണം സ്ഥിരീകരിച്ചു. അമ്പത്തിയാറ് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച ദിവസത്തെ നമസ്‌കാരത്തിനിടെയാണ് ചാവേര്‍ ആക്രമണമുണ്ടായത്. മരണസഖ്യ ഇനിയും ഉയരുമെന്നാണ് ആരോഗ്യവൃത്തങ്ങള്‍ നല്‍കുന്ന വിവരം.

Advertisements

പെഷാവറിലെ ഖിസ്സ ഖ്വാനി ബസാറിലുള്ള ഇമാംഗഢ് കുച്ചാ റിസാല്‍ദാര്‍ ഷിയാ പള്ളിയില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കെത്തുമ്പോഴായിരുന്നു ശക്തമായ സ്ഫോടനമുണ്ടായത്. ആയുധധാരികളായ രണ്ട് അക്രമികള്‍ പള്ളിക്കു പുറത്ത് പൊലീസിനുനേരെ വെടിയുതിര്‍ത്തതിനു പിന്നാലെയാണ് സ്ഫോടനമുണ്ടായതെന്ന് പെഷാവര്‍ പൊലീസ് മേധാവി മുഹമ്മദ് ഇജാസ് ഖാന്‍ പറഞ്ഞു.വെടിവയ്പ്പില്‍ ഒരു ആക്രമിയും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. ഒരു പൊലീസുകാരന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഈ സമയത്ത് പള്ളിക്കകത്തുണ്ടായിരുന്ന അക്രമി ചാവേറാകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ശക്തമായി അപലപിച്ചു. സംഭവം ചാവേര്‍ ആക്രമണമാണെന്നും ആക്രമണത്തെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ലെന്നും ആഭ്യന്ത്ര ഫെഡറല്‍ മന്ത്രി ശൈഖ് റഷീദ് അഹ്‌മദ് പ്രതികരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Hot Topics

Related Articles