കൊച്ചിയിൽ ടാറ്റു ചെയ്യാനെത്തിയ യുവതികളെ പീഡിപ്പിച്ച കേസ്; ടാറ്റൂ ആർട്ടിസ്റ്റ് സുജീഷ് അറസ്റ്റിൽ; അറസ്റ്റിലായത് കണ്ടെയ്‌നർ റോഡിൽ നിന്നും

കൊച്ചി: ടാറ്റു ചെയ്യാനെത്തിയ യുവതികളെ പീഡിപ്പിച്ച കേസിൽ കൊച്ചി ഇൻഫക്ടഡ് സ്റ്റുഡിയോയിലെ ടാറ്റൂ ആർട്ടിസ്റ്റ് സുജീഷ് അറസ്റ്റിൽ. കൊച്ചി കണ്ടെയ്‌നർ റോഡിൽ നിന്നാണ് സുജീഷിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിനു പുറത്തേയ്ക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ പൊലീസ് സംഘം പിടികൂടിയത്. ഇയാൾക്കെതിരെ ഇതിനോടകം തന്നെ മൂന്നു കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Advertisements

ടാറ്റു ചെയ്യുന്നതിനായി എത്തിയ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും, രഹസ്യമായി ഒരു മുറിയ്ക്കുള്ളിലെത്തിച്ചു പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി ഉയർന്നിരിക്കുന്നത്. പെൺകുട്ടിയെ പീഡിപ്പിച്ചതു സംബന്ധിച്ചു സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ മീടു ആരോപണം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് സുജീഷിനെ ഇപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾക്കെതിരെ അഞ്ചു പെൺകുട്ടികളാണ് പൊലീസിനു മൊഴി നൽകിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവരെ പീഡിപ്പിച്ചതായാണ് സുജീഷിനെതിരായ പരാതി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ ഒളിവിൽ പോയിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ അടക്കം സ്വിച്ച് ഓഫ് ചെയ്തിരുന്നു. പ്രതിയ്ക്കായി സംസ്ഥാനത്തിന് പുറത്ത് അടക്കം അന്വേഷണം തുടരുന്നതിനിടെയാണ് കൊച്ചി കണ്ടെയ്‌നർ റോഡിൽ നിന്നും ഇയാളെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. തുടർന്ന്, കോടതിയിൽ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന സൂചന.

ഇയാളെ കസ്റ്റഡിയിൽ എടുത്ത് കൂടുതൽ തെളിവ് ശേഖരിക്കുന്നതിനാണ് പൊലീസ് നീക്കം. സാക്ഷികൾ ആരുമില്ലാത്ത സ്റ്റുഡിയോ മുറിയ്ക്കുള്ളിൽ വച്ചാണ് പ്രതി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. ഈ സാഹചര്യത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത ശേഷം ഇവിടെ അടക്കം തെളിവെടുപ്പ് ഉണ്ടാകും.

Hot Topics

Related Articles