കോട്ടയം കാഞ്ഞിരപ്പള്ളി കരിമ്പനാൽ കുടുംബത്തിലെ വെടിവയ്പ്പ് അയ്യപ്പ ശാപമോ..! സഹോദരന്മാർ പരസ്പരം വെടിവച്ച് മരിച്ചത് അയ്യപ്പശാപമെന്ന പോസ്റ്റുമായി കെ.പി ശശികല; അന്ന് ശബരിമല കത്തിച്ച കരിമ്പനാൽ കുടുംബത്തിലെ അംഗങ്ങളാണ് വെടിയേറ്റ് മരിച്ചതെന്നു ശശികലയും സംഘപരിവാറും

ജാഗ്രതാ ന്യൂസ്
സ്‌പെഷ്യൽ
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ഒരു കുടുംബത്തിലെ രണ്ടു പേരെ സഹോദരൻ വെടിവച്ച് കൊന്നത് അയ്യപ്പ ശാപമോ..! ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയുടെ പോസ്‌റ്റോടെയാണ് ഈ ചോദ്യം വൈറലായി മാറിയിരിക്കുന്നത്. കോട്ടയം കാഞ്ഞിരപ്പള്ളി കുടുംബത്തിലാണ് കഴിഞ്ഞ ദിവസം നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ വെടിവയ്പ്പിലാണ് കരിമ്പനാൽ കുടുംബത്തിലെ രണ്ടു പേർ അതിദാരുണമായി കൊല്ലപ്പെട്ടത്. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ രഞ്ജു കുര്യൻ (50) , മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്‌കറിയ (പൂച്ചക്കല്ലിൽ രാജു-78) എന്നിവരാണ് കൊല്ലപ്പെട്ടത്. രഞ്ജു കുര്യന്റെ ജ്യേഷ്ഠൻ പാപ്പൻ എന്നറിയപ്പെടുന്ന ജോർജ് കുര്യൻ (52) ആണ് വെടിയുതിർത്തത്.

Advertisements

ഈ കുടുംബത്തിന്റെ പൂർവകാല ബന്ധം ചികഞ്ഞാണ് കൊല്ലപ്പെട്ടത് ശബരിമല തീ വയ്പ്പു കേസുമായി ബന്ധപ്പെട്ട കുടുംബമാണ് എന്ന് ശശികല കണ്ടെത്തിയിരിക്കുന്നത്. –
ഈ കരിമ്പനാൽ കുടുംബം മുമ്പേ കേട്ടിട്ടുണ്ടല്ലോ അതു തന്നെയാണോ ഇത്?
അന്ന് ശബരിമല ശ്രീകോവിലും വിഗ്രഹവും കത്തിച്ചു നശിപ്പിച്ചു എന്നറിഞ്ഞപ്പോൾ പ്രതികരിക്കാനുള്ള സംഘബലമോ സംഘടിതശേഷിയോ ഇല്ലാത്ത ഹൈന്ദവർ
‘ അയ്യപ്പാ അവനു വേണ്ടത് കൊടുക്കപ്പാ’ എന്ന് ഹൃദയമുരുകി പ്രാർത്ഥിച്ചിരുന്നു എന്നു കേട്ടിട്ടുണ്ട്. – ഇതായിരുന്നു കെ.പി ശശികലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിഷയത്തിനു പിന്നിൽ അന്ന് തയ്യാറാക്കിയ കുറിപ്പടിയുടെ സ്‌ക്രീൻ ഷോട്ടും ഇവർ ഫെയ്‌സ്ബുക്കിൽ പങ്കു വച്ചിട്ടുണ്ട്. എന്തായാലും ശശികലയുടെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കാഞ്ഞിരപ്പള്ളി കരിമ്പനാൽ കുടുംബത്തിൽ വെടിവയ്പ്പ് ഉണ്ടായി രണ്ടു പേർ കൊല്ലപ്പെട്ടത്.

Hot Topics

Related Articles