കളര്‍, വിഷ്, ബ്ലൂ..! നെടുങ്കണ്ടത്തെ കൗമാരക്കാരുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ദുരൂഹത; ചുമരിലും നോട്ട് ബുക്കിയും രേഖപ്പെടുത്തിയ വാക്കുകള്‍ക്ക് പിന്നാലെ പൊലീസ്

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് 12, 13 വയസ്സുകാരായ രണ്ട് വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയതില്‍ ദുരൂഹതയെന്ന് പൊലീസ്. ആറ് മാസത്തിനിടെയാണ് രണ്ട് ആണ്‍കുട്ടികളും ജീവനൊടുക്കിയത്. ബ്ലൂവെയ്ല്‍ ഗെയിം പോലെയുള്ള ഏതോ മൊബൈല്‍ ഓണ്‍ലൈന്‍ ഗെയിമാണ് കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സംശയം.

Advertisements

നെടുങ്കണ്ടം താലൂക്ക് ഓഫിസ് ജീവനക്കാരന്‍ ജോഷി-സുബിത ദമ്പതികളുടെ മകന്‍ അനന്തുവിനെ ഞായാറാഴ്ച വൈകിട്ടാണ് റവന്യു ക്വാര്‍ട്ടേഴ്‌സിനുള്ളിലെ ജനാലയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അനന്തു അമിതമായി മൊബൈല്‍ ഉപയോഗിച്ചിരുന്നതായി മാതാപിതാക്കള്‍ മൊഴി നല്‍കിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചുമരിലും നോട്ട് ബുക്കിലും രേഖപ്പെടുത്തിയ ഇംഗ്ലിഷ് വാക്കുകളാണ് പൊലീസിന് ദുരൂഹസൂചന നല്‍കിയത്. ചുമരില്‍ ചോക്കിനും നോട്ട് ബുക്കില്‍ പേന ഉപയോഗിച്ചുമാണ് എഴുത്ത്. കളര്‍, വിഷ്, ബ്ലൂ, ഫാദര്‍, ഷോ എന്നീ ഇംഗ്ലിഷ് പദങ്ങളാണ് എഴുതിയത്. ഇത് കുട്ടി മരണത്തിന് മുന്‍പ് എഴുതിയതാവാമെന്നാണ് നിഗമനം.

6 മാസം മുന്‍പാണ് നെടുങ്കണ്ടത്ത് കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുങ്ങി വാഴവര സ്വദേശി ബിജു ഫിലിപ്പ്- സൗമ്യ ദമ്പതികളുടെ മകന്‍ പതിമൂന്നുകാരന്‍ ജെറോള്‍ഡ് മരിച്ചത്. ഇതും ആത്മഹത്യ തന്നെയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രണ്ട് മരണങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തിവരികയാണ് പൊലീസ്. കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.

Hot Topics

Related Articles