വാഹനാപകടത്തെ തുടർന്നു തർക്കം: ഇടുക്കി മൂലമറ്റത്ത് യുവാക്കൾക്ക് വെടിയേറ്റു; ഒരാൾ മരിച്ചു; പ്രതിയെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്

ഇടുക്കി: മൂലമറ്റത്ത് വാഹനാപകടത്തെ തുടർന്ന് തർക്കത്തിനിടെ യുവാവ് വെടിയേറ്റുമരിച്ചു. ബസ് ജീവനക്കാരനായ കീരിത്തോട് സ്വദേശി സനൽ ബാബുവാണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം ഇരുചക്ര വാഹനത്തിലുണ്ടായിരുന്നയാൾക്ക് പരിക്കുണ്ട്. സംഭവം ഇങ്ങനെയാണ് സനൽ ബാബു സഞ്ചരിച്ച വാഹനവും കാറും തമ്മിൽ അപകടമുണ്ടായി. തുടർന്ന് വാക്കുതർക്കം ഉണ്ടാകുകയും കാറിലുണ്ടായിരുന്നവർ വെടിയുതിർക്കുകയുമായിരുന്നു. കഴുത്തിൽ വെടിയേറ്റ സനൽ ബാബു സ്ഥലത്ത് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് പ്രദീപ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisements

കേസിൽ പ്രതിയായ മാവേലിപുത്തൻ പുരയിൽ ജിജുവിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളടക്കം മൂന്നംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. സനൽ ബാബുവിനെ വെടിവച്ചതും ജിജുവാണെന്നാണ് വിവരം. സംഭവത്തിന് മുൻപ് മൂലമറ്റം അശോക കവലയിൽ വനിതകൾ നടത്തുന്ന തട്ടുകടയിൽ ജിജുവും സംഘവും ഭക്ഷണം കഴിച്ചിരുന്നു. ഇവിടെവച്ച് ഇവരും തട്ടുകടയ്ക്ക് സമീപമുളള നാട്ടുകാരും തമ്മിൽ തർക്കമുണ്ടായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നീട് മടങ്ങിപ്പോയി രാത്രിയോടെ മടങ്ങിവന്ന ജിജുവും സംഘവും ഹോട്ടലിൽ വീണ്ടും കയറി വഴക്കുണ്ടാക്കി. തുടർന്ന് തോക്കെടുത്ത് വെടിയുതിർത്ത ശേഷം ഇവിടെനിന്നും പോകുന്ന വഴിയ്ക്കാണ് സനൽ ബാബു സഞ്ചരിച്ച വണ്ടിയുമായി ഇവരുടെ കാർ തട്ടി അപകടമുണ്ടായത്. സംഭവത്തിന് പിന്നിൽ മുൻവൈരാഗ്യമില്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് കാരണമായതെന്നും മുട്ടം പൊലീസ് അറിയിച്ചു. പ്രതി മുട്ടം പൊലീസ് സ്റ്റേഷനിലാണ് ഇപ്പോഴുളളത്. വെടിവയ്പ്പ് നടന്നത് കാഞ്ഞാർ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കാഞ്ഞാർ പൊലീസും കേസന്വേഷിക്കുന്നുണ്ട്.

Hot Topics

Related Articles