രണ്ടു ദിവസം മുൻപ് കാണാതായ വീട്ടമ്മയെ വള്ളംകുളത്തെ കടവിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് പുനലൂർ സ്വദേശിയായ വീട്ടമ്മ

തിരുവല്ല: രണ്ടു ദിവസം മുൻപ് കാണാതായ വീട്ടമ്മയെ തിരുവല്ല വള്ളംകുളത്തെ കടവിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലയിൽ വാടകയ്ക്കു താമസിക്കുന്ന വീട്ടമ്മയെയാണ് വീടിനു സമീപത്തെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം പുനലൂർ സ്വദേശിയും വള്ളംകുളം കരിമ്പിൻകവലയ്ക്കു സമീപം മാനുച്ചേരിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുകയും ചെയ്യുന്ന അംബുജാക്ഷന്റെ ഭാര്യ ശാന്തമ്മ (45)യെയാണ് വീടിന സമീപത്ത് മണിമലയാറിന്റെ കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisements

പുനലൂർ നിന്നും വീട്ടുജോലികൾക്കായാണ് ശാന്തമ്മ വള്ളംകുളത്ത് എത്തിയത്. ഇവിടെ എത്തിയ ശേഷം കുറച്ച് നാളുകളായി പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ച് ജോലികൾ ചെയ്താണ് ഇവർ ജീവിച്ചിരുന്നത്. രണ്ടു ദിവസം മുൻപ് രാവിലെ മുതൽ ഇവരെ കാണാതായതായി പോലീസിൽ പരാതിപ്പെട്ടു. എന്നാൽ വെള്ളിയാഴ്ച ഉച്ചയോടെ ഇവരുടെ മൃതദേഹം ആറ്റിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ആറു മണിയോടെയാണ് ഇവരെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന്, വള്ളംകുളം കോടയാട്ട് കടവിനു സമീപം ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മണിമലയാറ്റിലൂടെ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ട് ബന്ധുക്കളാണ് വിവരം അഗ്നിരക്ഷാസേനയിലും പൊലീസിലും അറിയിച്ചത്. അഗ്നിരക്ഷാ സേനാ സംഘം നടത്തിയ തിരച്ചിലിലാണ് കോടയാട്ട് കടവിനു സമീപം മൃതദേഹം കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആറ്റിലൂടെ ഒഴുകി നടന്ന മൃതദേഹം കോടയാട്ട്കടവിൽ നിന്നും അഗ്നിരക്ഷാ സേന കണ്ടെടുത്തു മൃതദേഹം കരയ്‌ക്കെത്തിക്കുകയായിരുന്നു. ഇതിനു ശേഷം പൊലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കരയ്ക്ക് എത്തിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Hot Topics

Related Articles