പാലക്കാട്ട് തുടരൻ രാഷ്ട്രീയ കൊലപാതകം ; വിറങ്ങലിച്ച് നാട് ; എഡിജിപി വിജയ് സാഖറെ വിഷു ആഘോഷത്തിൽ കൊച്ചിയിൽ ; അതൃപ്തിയിൽ മുഖ്യമന്ത്രി

കൊച്ചി : സംസ്ഥാനത്ത് അത് 24 മണിക്കൂറിനിടെ അതിക്രൂരമായ രണ്ടു രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടായപ്പോൾ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ കൊച്ചിയിൽ വിഷു ആഘോഷത്തിൽ. ഒരു കൊലപാതകം ഉണ്ടായി പ്രതികാരം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിട്ടുപോലും വിജയ് സാഖറെ സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നിയന്ത്രണം ഏറ്റെടുക്കാനോ തയാറായിരുന്നില്ല. മുഖ്യമന്ത്രി നേരിട്ട് ഫോണിൽ ബന്ധപ്പെട്ട് എട്ട് ഷോബിൻ ആയതോടുകൂടി മാത്രമാണ് അദ്ദേഹം ആഘോഷങ്ങൾ അവസാനിപ്പിച്ച് തലസ്ഥാനത്ത് മടങ്ങിയെത്തിയത്. തുടർന്ന് ക്രമസമാധാനപ്രശ്നം വഷളാകുമെന്ന് സാഹചര്യത്തിൽ പാലക്കാട്ടേക്ക് പോകുകയും ചെയ്തു.

Advertisements

പൊലീസ് ആസ്ഥാനത്തിരുന്ന് സംസ്ഥാനമാകെ ക്രമസമാധാനം പരിപാലിക്കേണ്ട അഡി.ഡി.ജി.പി വിജയ് സാക്കറെ, വാരാന്ത്യങ്ങളില്‍ കൊച്ചിയിലായിരിക്കുമെന്ന് പൊലീസ് ആസ്ഥാനത്തെ പരസ്യമായ രഹസ്യമാണ്. കൊച്ചിയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ആഘോഷം പാർട്ടികളിൽ അദ്ദേഹം പതിവ് സാന്നിധ്യമാണ്. രാഷ്ട്രീയ കൊലപാതകം ഉണ്ടായിട്ടുപോലും പോലും ശക്തമായ നിരീക്ഷണം ഏർപ്പെടുത്താൻ പൊലീസിന് സാധിക്കാതെ പോയത് അസാന്നിധ്യത്തിൽ തുടർന്നാണെന്ന് വിമർശനവും ഇതിനോടകം ഉയർന്നിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളിയാഴ്ചകളില്‍ വൈകിട്ട് കൊച്ചിയിലേക്ക് വണ്ടികയറും. തിങ്കളാഴ്ചയാണ് മടക്കം. പൊലീസിലെ ഉന്നതരും വിരമിച്ച ഉന്നതരും മുന്‍ ചീഫ്സെക്രട്ടറിയുമൊക്കെയുള്ള ആഘോഷപാര്‍ട്ടിയാണ് അജന്‍ഡ. വിഷുദിനത്തില്‍ പാലക്കാട്ട് ആദ്യ കൊലപാതകമുണ്ടായപ്പോള്‍ സാക്കറെ കൊച്ചിയില്‍ ആഘോഷത്തിലായിരുന്നു. ഉന്നതതലത്തില്‍ യാതൊരു യോഗവും ജാഗ്രതാമുന്നറിയിപ്പും ഉണ്ടായില്ല. ഇന്നലെ രണ്ടാം കൊലപാതകം നടക്കുമ്ബോഴും അദ്ദേഹം കൊച്ചിയില്‍ തന്നെയായിരുന്നു. പ്രതികാര കൊലപാതകത്തിന് സാദ്ധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മുഖ്യമന്ത്രി ഡി.ജി.പി അനില്‍കാന്തിനെ വിളിച്ച്‌ ക്രമസമാധാനചുമതലയുള്ള എ.ഡി.ജി.പി എവിടെ എന്ന് അന്വേഷിച്ചപ്പോള്‍ അവധിയിലാണെന്നായിരുന്നു മറുപടി. മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം വന്നതോടെയാണ്, പാലക്കാട്ടേക്ക് പോവാന്‍ സാക്കറെ തയ്യാറായത്. സാക്കറെയുടെ നടപടിയില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിക്കുകയും ചെയ്തു.

ആലപ്പുഴയില്‍ ഇരട്ടക്കൊലപാതകമുണ്ടായപ്പോഴും സാക്കറെ ഉത്തരവാദിത്തമില്ലാതെ പെരുമാറിയിരുന്നു. ചെറിയ സമയത്തിനകം പ്രതികാരമായി രണ്ടാമത്തെ കൊലപാതകം ഉണ്ടാകുമെന്ന് ഒരു സൂചനയും ഇല്ലായിരുന്നെന്നും വിവരം കിട്ടിയെങ്കില്‍ തടയാനാവുമായിരുന്നു എന്നും പരസ്യമായി പറഞ്ഞ് സ്വയം അപഹാസ്യനാവുകയായിരുന്നു.

ഉത്തര, ദക്ഷിണ മേഖലകളില്‍ ക്രമസമാധാനചുമതലയില്‍ രണ്ട് അഡി.ഡി.ജി.പിമാരുണ്ടായിരുന്ന ശാസ്ത്രീയ സംവിധാനം പൊളിച്ചടുക്കിയാണ് സംസ്ഥാനത്താകെ അധികാരപരിധിയോടെ, സാക്കറെയെ ഡി.ജി.പി അനില്‍കാന്തിന് തൊട്ടുതാഴെ പ്രതിഷ്ഠിച്ചത്. പൊലീസ് ആസ്ഥാനത്തിരുന്ന് വിദൂര ജില്ലകള്‍ നിയന്ത്രിക്കാന്‍ സാക്കറെയ്ക്കാവുന്നില്ല. ജില്ലകള്‍ എസ്.പിമാരുടെ സാമ്രാജ്യമായി മാറിയിരിക്കുകയാണ്.

നാല് പൊലീസ് ജില്ലകള്‍ക്ക് റേഞ്ച് ഡി.ഐ.ജിയും അവരുടെ മേല്‍നോട്ടത്തിന് സോണല്‍ ഐ.ജിമാരും അതിനുമേല്‍ ഉത്തര, ദക്ഷിണ മേഖലാ എ.ഡി.ജി.പിമാരുമുണ്ടായിരുന്നു. ഈ മേല്‍നോട്ട സംവിധാനം പൊളിച്ചടുക്കി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മിഷണറായി ഐ.ജിയെ നിയമിച്ചു. റേഞ്ചില്‍ ഡി.ഐ.ജിമാരെ നിയമിച്ചു. സോണല്‍ ഐ.ജിമാര്‍ക്കാവട്ടെ സിറ്റികളുടെ നിയന്ത്രണമില്ലാതാക്കി. ഇന്‍സ്പെക്ടര്‍ എസ്.എച്ച്‌.ഒ വന്നതോടെ യുവ എസ്.ഐമാര്‍ ഒതുക്കപ്പെട്ടു. പത്തുവര്‍ഷം വരെ എസ്.ഐയായിരുന്ന ശേഷം ഇന്‍സ്പെക്ടരായവരെ സ്റ്റേഷനില്‍ കൊണ്ടിരുത്തി എസ്.ഐയുടെ ജോലി ചെയ്യിപ്പിക്കുന്നു. സ്റ്റേഷനുകള്‍ തമ്മില്‍ ഏകോപനമില്ലാതായി. 9 സ്റ്റേഷനുകളുടെ മേല്‍നോട്ടത്തിന് ഒരു ഡിവൈ.എസ്.പിയുണ്ടെങ്കിലും മേല്‍നോട്ടം പേരിനുമാത്രം.

വിലാപയാത്രയില്‍
ആയിരങ്ങള്‍

പാലക്കാട്: എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ എലപ്പുള്ളി സ്വദേശി സുബൈറിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ പങ്കെടുത്തത് ആയിരത്തിലധികം പേര്‍. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ജില്ലാ അശുപത്രിയില്‍ നിന്ന് വിലാപയാത്ര ആരംഭിച്ചത്. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളും കാറുകളും അനുഗമിച്ചു. പാറ, എലപ്പുള്ളി കുപ്പിയോടുള്ള വീട്ടിലേക്ക് നഗരത്തില്‍ നിന്ന് 22 കിലോമീറ്റര്‍ ദൂരമുണ്ട്. വിലാപയാത്ര കടന്നുപോയ റോഡിന്റെ ഇരുഭാഗത്തും അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധിപേര്‍ തടിച്ചുകൂടിയിരുന്നു. വൈകീട്ട് നാലോടെയാണ് മൃതദേഹം എലപ്പുള്ളിയിലെ വീട്ടിലെത്തിച്ചത്. പൊലീസിന്റെ വന്‍ അകമ്ബടിയോടു കൂടിയായിരുന്നു വിലാപയാത്ര. പൊതുദര്‍ശനത്തിലും നാട്ടുകാര്‍ ഉള്‍പ്പെടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്‍ ജനകൂട്ടം എത്തിയിരുന്നു. ആറരയോടെ എലപ്പുള്ളി എറാഞ്ചേരി ജുമുഅത്ത് പള്ളിയില്‍ മൃതദേഹം സംസ്കരിച്ചു.

ശ്രീനിവാസനെ കൊല്ലാന്‍
മൂന്ന് ബൈക്കില്‍ 6 പേര്‍

പാലക്കാട്: ആര്‍.എസ്.എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്താനായി കൊലയാളി സംഘം എത്തുന്നതിതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മൂന്ന് ഇരുചക്ര വാഹനങ്ങളിലായി എത്തിയ ആറംഗ സംഘമാണ് ശ്രീനിവാസന്റെ എസ്.കെ.എസ് ഓട്ടോസ് എന്ന സ്ഥപനത്തിലേക്ക് അതിക്രമിച്ചുകയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
മേലാമുറി ഭാഗത്ത് നിന്നാണ് മൂന്ന് വാഹനങ്ങളുമെത്തിയത്. രണ്ട് ബൈക്കിലും ഒരു സ്‌ക്കൂട്ടറിലുമാണ് എത്തിയത്. പിന്നിലിരിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചിട്ടില്ല. ഇവരുടെ ബൈക്കിന്റെ നമ്ബര്‍ ഉള്‍പ്പെടെ കൃത്യമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

കാര്‍ വാടകയ്ക്ക് എടുത്തത്
സുബൈറിന്റെ അയല്‍വാസി

പാലക്കാട്: സുബൈറിന്റെ കാെലായാളികള്‍ രക്ഷപ്പെട്ട കെ.എല്‍ 9 എ.ക്യൂ 7901 എന്ന ആള്‍ട്ടോ 800 കാര്‍ കഞ്ചിക്കോട് ഹൈവേയില്‍ കിടക്കുന്നത് കണ്ട് സംശയം തോന്നി പ്രദേശവാസി രമേശ് കുമാര്‍ രാത്രി 10 മണിയോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.
കെ.കൃപേഷ് എന്നയാളുടെ പേരിലുള്ളതാണെങ്കിലും കുറച്ചുവര്‍ഷങ്ങളായി അലിയാര്‍ എന്നയാളാണ് കാറുപയോഗിക്കുന്നത്.അലിയാര്‍ കാര്‍ വാടകയ്ക്ക് നല്‍കാറുണ്ട്.
കുടുംബത്തോടെയുള്ള ക്ഷേത്ര ദര്‍ശനത്തിന് എന്നു പറഞ്ഞാണ് സുബൈറിന്റെ അയല്‍വാസിയായ ബി.ജെ.പി പ്രവര്‍ത്തകന്‍ രമേശന്‍ അലിയാറില്‍ നിന്ന് കാറ് വാടകയ്ക്ക് എടുത്തത്. ഇയാള്‍ ഒളിവിലാണ്.
അക്രമി സംഘമെത്തിയ വെള്ള ഹൂണ്ടായി ഇയോണ്‍ കാര്‍ അഞ്ചുമാസം മുമ്ബ് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേതാണെന്ന് ഭാര്യ അര്‍ഷിതയും അച്ഛന്‍ അറുമുഖനും സ്ഥിരീകരിച്ചു. സഞ്ജിത്ത് മരിക്കുന്നതിന് 15 ദിവസം മുമ്ബാണ് കാര്‍ അറ്റകുറ്റപ്പണിക്കായി വര്‍ക്ക്‌ഷോപ്പിലേക്ക് മാറ്റിയത്. 30000 രൂപ ചെലവുവരുമെന്നതിനാല്‍ കാര്‍ വാങ്ങുന്നതിനെ കുറിച്ച്‌ ആലോചിച്ചില്ല. സഞ്ജിത്ത് മരിച്ച ശേഷം കാറിനെ കുറിച്ച്‌ അറിയില്ലെന്നും സഞ്ജിത്തിന്റെ ഭാര്യ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഇരു കാറുകളും ഉപയോഗിച്ചിരുന്ന ആളുകളെ കുറിച്ച്‌ പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

Hot Topics

Related Articles