യൂണിഫോമിൽ ചുളിവ് കണ്ടാൽ ആരുടെ കൂടെ കിടന്നിട്ട് വരുന്നതാടീ എന്ന ചോദ്യം: ബാത്ത്റൂമിൽ നിന്നിറങ്ങാൻ വൈകിയാൽ അശ്ലീല ചുവയോടെ ചിരി : ചേര്‍ത്തല എസ് എച്ച്‌ നഴ്സിം​ഗ് കോളജ് വൈസ് പ്രിൻസിപ്പലായ കന്യാസ്ത്രീ തെറിച്ചത് ഇങ്ങനെ

ആലപ്പുഴ: ചേര്‍ത്തല എസ് എച്ച്‌ നഴ്സിം​ഗ് കോളജിലെ വൈസ് പ്രിസിപ്പാള്‍ സിസ്റ്റര്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായാണ് വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നത്. പരാതിക്കൊടുവില്‍ നഴ്സിം​ഗ് വിദ്യാര്‍ത്ഥിനികളോട് ലൈം​ഗിക ചുവയോടെ സംസാരിച്ചും അടിമപ്പണി ചെയ്യിച്ചും മാനസികമായി പീഡിപ്പിച്ചും മാനസികോല്ലാസം നേടിയിരുന്ന കന്യാസ്ത്രീക്ക് ഒടുവില്‍ കസേര തെറിച്ചു. പെണ്‍കുട്ടികള്‍ മാത്രമുള്ള കോളേജില്‍ ഒരുമിച്ച്‌ ഇരിക്കാനോ, നടക്കാനോ പാടില്ല. അങ്ങനെ കാണുന്നവരെ സ്വര്‍ഗാനുരാഗികളായി മുദ്രകുത്തും. അഞ്ചു മിനിട്ടില്‍ കൂടുതല്‍ ടോയ്ലറ്റില്‍ ഇരുന്നാല്‍ പുറത്തേക്ക് വരുന്ന കുട്ടിയോട് സ്വയംഭോഗം കഴിഞ്ഞോയെന്നാണ് ചോദ്യം. യൂണിഫോമില്‍ ചുളിവ് കണ്ടാല്‍ ആരുടെ കൂടെ കിടന്നിട്ടുള്ള വരവാ, എന്നും മുഖത്ത് നോക്കി ചോദിക്കും. വിദ്യാര്‍ത്ഥികള്‍ നഴ്സിംഗ് കൗസിലിംഗിന് പരാതി നല്‍കിയതോടെ വൈസ് പ്രിന്‍സിപ്പാളിനെ സസ്‌പെന്‍ഡ് ചെയ്തു.

Advertisements

രണ്ടാഴ്ച മുമ്പ് സേക്രട്ട് ഹാര്‍ട്ട് ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതിയാണ് വിദ്യാര്‍ത്ഥിനികളുടെ ദുരിതം കണ്ടത്. ആലപ്പുഴ സ്വദേശിയായ യുവതി ആസ്ട്രേലിയയില്‍ നഴ്സാണ്. പ്രവസവേദയോടെ ലേബര്‍ റൂമിലേക്ക് കയറാന്‍ സമീപത്തെ മുറിയില്‍ കിടക്കുന്നതിനിടെയാണ് തന്റെ മുന്നിലിരുന്ന് യൂണിഫോമിട്ട് നഴ്സിങ് വിദ്യാര്‍ത്ഥിനി തറ തുടയ്ക്കുന്നത് കണ്ടത്. സാഹചര്യം മോശമായതിനാല്‍ യുവതി കൂടുതല്‍ ശ്രദ്ധിച്ചില്ല. ലേബര്‍ റൂമില്‍ പ്രവസ ശേഷം കിടത്തിയിരുന്നപ്പോഴും തുടര്‍ന്ന് പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡില്‍ കിടത്തിയപ്പോഴും സമാനമായ കാഴ്ചകള്‍ കണ്ടു. രണ്ട് ദിവസത്തിന് ശേഷം വാര്‍ഡിലെത്തിയപ്പോഴും വിദ്യാര്‍ത്ഥികള്‍ അടിമകളെ പോലെ അടിച്ചുവാരുന്നു. തുടര്‍ന്ന് യുവതി ഇതെല്ലാം ഫോണില്‍ വീഡിയോ എടുത്തു. ടോയ്ലറ്റ് വൃത്തിയാക്കുന്നത് വരെ മാറി നിന്ന് പകര്‍ത്തി, തുടര്‍ന്ന് നഴ്സിങ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് കൈമാറുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിന്റെ അടിസ്ഥാനത്തില്‍ നഴ്സിങ് കൗണ്‍സില്‍ നിയോഗിച്ച്‌ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വൈസ് പ്രിന്‍സിപ്പലിനെതിരായ പരാതികള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മക്കള്‍ ഉള്‍പ്പെടെ പഠിക്കുന്ന കോളേജിലാണ് എല്ലാവരെയും ഞെട്ടിക്കുന്ന സംഭവങ്ങളുണ്ടായത്. നഴ്സിങ് കൗണ്‍സില്‍ നിയോഗിച്ച്‌ അന്വേഷണ സംഘത്തിന് മുന്നില്‍ പോലും എല്ലാം തുറന്നു പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ഭയമായിരുന്നു. അന്വേഷണത്തിനെത്തിയസംഘം പതിവ് പോലെ വിദ്യര്‍ത്ഥികളുടെ ക്ഷേമവും തിരക്കി. ആര്‍ക്കും പരാതിയില്ല. വിഷയങ്ങള്‍ എടുത്ത് ചോദിച്ചപ്പോഴും ആരും ഒന്നും പറഞ്ഞില്ല. കുറച്ച്‌ കഴിഞ്ഞപ്പോള്‍ ഒരു വിദ്യാർത്ഥിനി പറഞ്ഞു. ഇവിടെയെല്ലാം ക്യാമറയാണ് മാറി നിന്നാല്‍ സംസാരിക്കാം. ഇതോടെ പരിശോധനാ സംഘം മാറി നിന്നു. പിന്നാലെ ബി.എസ്.സി നഴ്സിങ് മൂന്നും നാലും വര്‍ഷ വിദ്യാര്‍ത്ഥിനികള്‍ കൂട്ടത്തോടെയെത്തി വളഞ്ഞു നിന്നു. ഇത് ക്യാമറയില്‍ കണ്ടാലും ആരാണ് സംസാരിക്കുന്നതെന്ന് വ്യക്തമാകരുത് എന്നായിരുന്നു വിദ്യാര്‍ത്ഥിനികളുടെ ആവശ്യം. തുടര്‍ന്ന് വൈസ് പ്രിന്‍സിപ്പലിനെ കുറിച്ചുള്ള പരാതി കെട്ടഴിച്ചത്.മോശപ്പെട്ട ഭക്ഷണമാണ് നല്‍കുന്നത്. ക്രിസ്ത്യാനികളല്ലാത്ത വിദ്യാര്‍ത്ഥിനികളും പള്ളിയില്‍ പോകണമെന്ന് നിര്‍ബന്ധിക്കും. ലൈറ്റിട്ടാല്‍ പോലും ഫൈന്‍ അടിക്കും. മുറികളില്‍ തിങ്ങിനിറഞ്ഞാണ് കഴിയുന്നത്. ഒരിക്കല്‍ ഇതേ കുറിച്ച്‌ പരാതി നല്‍കിയപ്പോള്‍ ഇരുട്ട് മുറിയിലേക്ക് മാറ്റി.

കോളേജ് ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ത്ഥിനികളെ പുറത്തേക്കോ വീട്ടലേക്കോ വിടില്ല. വീട്ടുകാര്‍ക്ക് ഹോസ്റ്റലിലേക്ക് വരാനോ കുട്ടികളെ കാണാനോ അനുവാദമില്ല, ഇതേ തുടര്‍ന്ന് ചില വീട്ടുകാര്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികാര നടപടി ഭയന്ന് വിദ്യാര്‍ത്ഥിനികള്‍ തന്നെ അത് വേണ്ടെന്ന് പറയുകയായിരുന്നുവെന്നും നഴ്സിങ് കൗണ്‍സിലിന് കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
വൈസ് പ്രിന്‍സിപ്പല്‍ എല്ലാ കാര്യത്തെയും ലൈംഗിക ചുവയോടെയാണ് സമീപിക്കാറുള്ളതെന്നാണ് കുട്ടികളുടെ പ്രധാന പരാതി. പെണ്‍കുട്ടികള്‍ മാത്രമുള്ള കോളേജില്‍ ഒരുമിച്ച്‌ ഇരിക്കാനോ,നടക്കാനോ പാടില്ല. അങ്ങനെ കാണുന്നവരെ സ്വര്‍ഗാനുരാഗികളായി മുദ്രകുത്തും. അഞ്ചു മിനിട്ടില്‍ കൂടുതല്‍ ടോയ്ലറ്റില്‍ ഇരുന്നാല്‍ പുറത്തേക്ക് വരുന്ന കുട്ടിയോട് സ്വയംഭോഗം കഴിഞ്ഞോയെന്നാണ് ചോദ്യം. യൂണിഫോമില്‍ ചുളിവ് കണ്ടാല്‍ ആരുടെ കൂടെ കിടന്നിട്ടുള്ള വരവാ, എന്നും മുഖത്ത് നോക്കി ചോദിക്കും. മിക്ക കുട്ടികളും പൊട്ടികരയാറുണ്ടെങ്കിലും ഇപ്പോള്‍ ഭൂരിഭാഗം പേര്‍ക്കും ഇത് ശീലമായ മട്ടാണ്. പരാതി പറഞ്ഞാല്‍ വൈസ് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറിയാലും മറ്റുള്ളവരെ ഉപയോഗിച്ച്‌ ഇന്റേണല്‍ മാര്‍ക്ക് ഉള്‍പ്പെടെ കുറച്ച്‌ തോല്‍പ്പിക്കുമെന്നാണ് എല്ലാവരുടെയും പരാതി.

അടങ്ങാത്ത പകയോടെ വേട്ടയാടുന്ന സ്വഭാവമാണ് വൈസ് പ്രിന്‍സിപ്പലിനെന്നും വിദ്യര്‍ത്ഥിനികള്‍ ആരോപിക്കുന്നു. എങ്ങനെയെങ്കിലും പഠിച്ചു കഴിഞ്ഞ് ജീവനും കൊണ്ട് രക്ഷപ്പെടണം എന്ന മട്ടാണ് എല്ലാവര്‍ക്കുമുള്ളത്. സ്വകാര്യ കോളേജ് ആയതിനാല്‍ സെമസ്റ്ററിന് പണം നല്‍കിയാണ് പഠിക്കുന്നത്. കോഴ് പാസായില്ലെങ്കില്‍ ജീവിതം ഇല്ലാതാകുമെന്ന് എല്ലാവരും ഭയക്കുന്നതാണ് വൈസ് പ്രിന്‍സിപ്പലും കൂട്ടരും മുതലെടുത്ത്. ലൈംഗികാധിക്ഷേപങ്ങള്‍ക്ക് പുറമേയാണ് കുട്ടികളെ കൊണ്ട് ചെരുപ്പ് കഴുകിക്കലും കോളേജിന്റെയും സേക്രട്ട് ഹാര്‍ട്ട് ആശുപത്രിയുടെയും തറയും വാഷ് ബേസിനും ഉള്‍പ്പെടെ കഴുകിക്കലും.

Hot Topics

Related Articles