നടിയെ ആക്രമിച്ച കേസ് : കാവ്യ തലയൂരി ; ഒന്നും അറിയില്ലന്ന് അന്വേഷണ സംഘം; കുടുംബത്തിൽ വിള്ളൽ : ദിലീപ് കുടുക്കിലേയ്ക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കുന്നു. തുടരന്വേഷണത്തിന് അന്വേഷണ സംഘം ഇനി സമയം നീട്ടി ചോദിക്കില്ല. കാവ്യ മാധവന്‍ കേസില്‍ പ്രതിയാകില്ല. കാവ്യയ്ക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിൽ കാവ്യയും ദിലീപും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണതായി ഇരുവരുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കാവ്യയുടെ ആവശ്യപ്രകാരമാണ് ദിലീപ് നടിയെ ആക്രമിക്കാൻ കൊട്ടേഷൻ കൊടുത്തതെന്നാണ് പുറത്ത് വന്ന സൂചനകൾ.

Advertisements

എന്നാൽ കേസിൽ കാവ്യയുടെ ഭാഗത്തു നിന്നും ഒരു തരത്തിലുമുള്ളള്ള സപ്പോർട്ടും ലഭിക്കാതെ വരികയും, കാവ്യ കൃത്യമായി കേസിൽ നിന്നും രക്ഷപ്പെടുകയും ചെയ്തതോടെയാണ് കുടുംബത്തിൽ വിള്ളൽ വീണു തുടങ്ങിയത് എന്നാണ് സൂചന. ഗൂഡാലോചനയിൽ നിന്നും ദിലീപിന്‍റെ അഭിഭാഷകരെയും നിന്ന് ഒഴിവാക്കും. കേസ് അട്ടിമറിക്കാന്‍ അഭിഭാഷകര്‍ ഇടപെട്ടതായി അന്വേഷണസംഘം അവകാശപ്പെട്ടിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും അഭിഭാഷകരെ ചോദ്യംചെയ്യണമെന്നും അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ അഭിഭാഷകരുടെ മൊഴി പോലും എടുക്കാതെയാണ് ക്രൈംബ്രാഞ്ചിന്‍റെ പിന്‍മാറ്റം. ദിലീപിന്‍റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തില്‍ പ്രതിയാവുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംവിധായകന്‍ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തുടങ്ങിയത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തി എന്നായിരുന്നു കേസ്. തുടര്‍ന്ന് കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കി. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോവരുതെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഈ മാസം തന്നെ അന്വേഷണസംഘം അധിക കുറ്റപത്രം സമര്‍പ്പിച്ചേക്കും.

Hot Topics

Related Articles