നടിയെ നാലു വർഷമായി അറിയാം; ലൈംഗിക ബന്ധം നടന്നത് ഉഭയസമ്മതപ്രകാരം; യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ നടിയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വിജയ് ബാബു ഹൈക്കോടതിയിൽ

കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ പരാതിക്കാരി തനിക്കെതിരെ ഉന്നയിച്ചത് വ്യാജ ആരോപണങ്ങളാണെന്ന് കാട്ടി നിർമാതാവ് വിജയ് ബാബു ഹൈക്കോടതിയിൽ ഉപഹർജി നൽകി. 2018 മുതൽ പരാതിക്കാരിയെ അറിയാമെന്നും ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു. നടിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും ഹൈക്കോടതിക്ക് കൈമാറി. പീഡനം നടന്നുവെന്ന് പറയുന്ന തീയതിക്ക് ശേഷവും തന്റെ ഭാര്യയുമായി നടി സംസാരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ടെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു. നിലവിൽ ദുബായിലുള്ള വിജയ് ബാബു മെയ് 30 ന് രാവിലെ ഒമ്ബത് മണിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിമാന ടിക്കറ്റിന്റെ പകർപ്പും ഹാജരാക്കിയിട്ടുണ്ട്.

Advertisements

താൻ നിർമിക്കുന്ന സിനിമയിലേക്ക് മറ്റൊരു നടിക്ക് അവസരം നൽകിയെന്ന് മനസ്സിലായതോടെയാണ് യുവനടി തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് വിജയ് ബാബുവിന്റെ ഉപഹർജിയിൽ പറയുന്നു. നടിയെ 2018 മുതൽ അറിയാം. സിനിമയിൽ അവസരത്തിനായി നിരന്തരം വിളിച്ചിരുന്നു. ഇവർ പല തവണ തന്നോട് പണം കടം വാങ്ങിയിട്ടുണ്ട്. താൻ നിർമ്മിക്കുന്ന സിനിമയിൽ അവസരം നൽകിയ മറ്റൊരു യുവനടിയോട് പരാതിക്കാരി മോശമായി സംസാരിച്ചെന്നും വിജയ് ബാബു ആരോപിക്കുന്നു. ഏപ്രിൽ 14 ന് തന്നോടൊപ്പം മറൈൻ ഡ്രൈവിലെ ലിങ്ക് ഹോറിസോണിലെ ഗസ്റ്റ് ഹൗസിലെത്തിയ നടി തന്റെ ഫോണിലേക്ക് വന്ന കോൾ എടുക്കുകയും വിളിച്ചയാളോട് ഇനി വിളിക്കരുതെന്ന് പറയുകയും ചെയ്തു. പുതിയ സിനിമയിൽ അവസരം നൽകിയ നടിയായിരുന്നു ഇത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏപ്രിൽ 15 ന് നടി ഫ്ലാറ്റിൽ വീണ്ടുമെത്തി. അന്ന് അവിടെ തങ്ങുകയും ചെയ്തു. ദേഷ്യപ്പെട്ട നടിയെ വിളിച്ച് ക്ഷമ പറയുകയും ചെയ്തു. എന്നാൽ ഏപ്രിൽ 18 ന് പുതിയ സിനിമയിൽ അവസരം നൽകിയ നടിയും അവരുടെ അമ്മയുമായി കോഫി ഹൗസിൽ സംസാരിച്ചിരിക്കവെ അവിടെ വന്ന നടി ഇരുവരോടും തട്ടിക്കയറിയെന്നും വിജയ് ബാബുവിന്റെ ഉപഹർജിയിൽ പറയുന്നു.

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ വിദേശത്ത് നിന്ന് മടങ്ങി വരുകയാണെങ്കിൽ പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. മടക്കയാത്ര ടിക്കറ്റ് ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിരുന്നു. ഇതോടെയാണ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ കോടതി പറയുന്ന ദിവസം ഹാജരാകാൻ തയ്യാറാണെന്നും വിജയ് ബാബു അറിയിച്ചിരുന്നു.

Hot Topics

Related Articles