പ്ലസ് ടു വിദ്യാർത്ഥിനി കാമുകനൊപ്പം ഒളിച്ചോടിയത് മയക്കുമരുന്ന് കടത്തിന് ;  ഒരാഴ്ച മുൻപ് ഒളിച്ചോടിയ വിദ്യാര്‍ത്ഥിനിയും കാമുകനും മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പൊലീസ് പിടിയിലായി

കായംകുളം : ഒരാഴ്ച മുൻപ് ഒളിച്ചോടിയ വിദ്യാര്‍ത്ഥിനിയും കാമുകനും മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പൊലീസ് പിടിയിലായി.കണ്ടല്ലൂര്‍ വടക്ക് ബിനു ഭവനത്തില്‍ താമസിച്ചുവരുന്ന കായംകുളം കണ്ണമ്പള്ളി ചാലില്‍ വടക്കതില്‍ വീട്ടില്‍ അനീഷ് (24), കായംകുളം സ്വദേശി ആര്യ (18) എന്നിവരാണ് പൊലീസ് പിടിയിലായത്.

Advertisements

വിപണിയില്‍ മൂന്നര ലക്ഷം രൂപ വിലവരുന്ന 67 ഗ്രാം എം.ഡി.എം.എയുമായി ജില്ല പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സ്ക്വാഡാണ് ഇരുവരേയും  അറസ്റ്റ് ചെയ്തത്. അനീഷിന്റെയും ആര്യയുടെയും ശരീരത്തിലും ആര്യയുടെ ബാഗിലുമായാണ് എം.ഡി.എം.എ ഒളിപ്പിച്ചിരുന്നത്. ആര്യ പ്ളസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥിനിയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബംഗളൂരുവില്‍ നിന്ന് സ്വകാര്യ ബസില്‍ ഇന്നലെ പുലര്‍ച്ചെ കായംകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനു തെക്കുവശം വന്നിറങ്ങിയപ്പോൾ ഇരുവരും  പിടിയിലാവുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ആര്യ അനീഷിനൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. ഇവര്‍ നിയമ പരമായി വിവാഹം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബി പറഞ്ഞു. ഇരുവരും ക്ഷേത്രത്തില്‍ വച്ച്‌ മാലയിട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

നിരന്തരം മയക്കുമരുന്ന് കച്ചവടത്തിലേര്‍പ്പെട്ടുവരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇരുവരും ഡാന്‍സാഫ് സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. മയക്കുമരുന്നിന്റെ ഉറവിടവും കായംകുളത്തെ ഇവരുടെ ബന്ധങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.

അനീഷിന്റെ വീടിനടുത്തുള്ള സ്കൂളിലാണ് ആര്യ പഠിച്ചിരുന്നത്. ഇവിടെ വച്ച്‌ ഇരുവരും അടുപ്പത്തിലായി. വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ആര്യ ബന്ധം തുടര്‍ന്നു. കായംകുളത്ത് ആംബുലന്‍സ് ഡ്രൈവറായിരുന്ന അനീഷ് പിന്നീട് സ്വന്തമായി വാഹനം എടുത്ത് സെപ്ടിക് ടാങ്ക് ക്ളീനിംഗ് ജോലികള്‍ ചെയ്തുവരികയായിരുന്നു. ഇതിനിടയിലാണ് മയക്കുമരുന്ന് കച്ചവടം നടത്തിവന്നത്. ഇതില്‍ ആര്യയുടെ സഹായം ലഭിച്ചിരുന്നതായി പൊലിസ് സംശയിക്കുന്നുണ്ട്.

വീടുവിട്ടിറങ്ങിയ ഇവര്‍ ക്ഷേത്രത്തില്‍വച്ച്‌ വിവാഹം നടത്തിയശേഷം കൂട്ടുകാരോട് ഹണിമൂണ്‍ ട്രിപ്പിനെന്ന് പറഞ്ഞാണ് ബംഗളൂരുവിലേക്ക് പോയത്. എന്നാല്‍, അധിക ദിവസം അവിടെ തങ്ങാതെ മയക്കുമരുന്നുമായി മടങ്ങുകയായിരുന്നു.
ഇവർക്ക് മറ്റ് മയക്കുമരുന്ന് ലോബികളുമായുള്ള ബന്ധത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles