മതവിദ്വേഷ പ്രസംഗ കേസ് ; പി സി ജോര്‍ജിന്‍റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് ഹെെക്കോടതിയെ സമീപിക്കും

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജിന്‍റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് ഹെെക്കോടതിയെ സമീപിക്കും. പി സി ജോര്‍ജ് ജാമ്യ ഉപാധി ലംഘിച്ചോ എന്നതില്‍ നിയമോപദേശം തേടിയ ശേഷമാണ് പൊലീസ് നീക്കം. പൊലീസ് നിയമ നടപടിക്കൊരുങ്ങിയതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറാണെന്ന് പി സി ജോര്‍ജ് അറിയിച്ചിരുന്നെങ്കിലും അംഗീകരിക്കേണ്ടെന്ന നിലപാടിലാണ് പൊലീസ്.

Advertisements

ഞായറാഴ്ച്ചയായിരുന്നു പി സി ജോര്‍ജ് ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടിയിരുന്നത്. ആരോഗ്യസ്ഥിതി മോശമാണെന്ന് അന്വേഷണ സംഘത്തെ അറിയിച്ചെങ്കിലും ഉപതെരഞ്ഞെടുപ്പിന്റെ അവസാന പരസ്യ പ്രചാരണത്തില്‍ എന്‍ഡിഎക്ക് വോട്ട് തേടി പിസി തൃക്കാക്കരയില്‍ സജീവമായിരുന്നു. അന്വേഷണവുമായി സഹകരിക്കാതെയുള്ള ജോര്‍ജിന്‍റെ നിലപാട് ജാമ്യവ്യവസ്ഥാ ലംഘനമാണെന്നാണ് പൊലീസ് വിലയിരുത്തല്‍. ശബ്ദപരിശോധനക്ക്‌ ഹാജരാകണമെന്ന പൊലീസ്‌ നിര്‍ദേശം അവഗണിച്ചാണ് ജോര്‍ജ്‌ തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ്‌ പരിപാടിയില്‍ പങ്കെടുത്തത്‌. പരസ്യപ്രസ്താവനകള്‍ പാടില്ല, വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കരുത്‌, ശാസ്ത്രീയ പരിശോധനകള്‍ക്ക്‌ വിധേയനാകണം, അന്വേഷണവുമായി സഹകരിക്കണം എന്നീ വ്യവസ്ഥകളോടെയാണ്‌ ഹൈക്കോടതി പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. ഇതിനിടെ പൊലീസിനെതിരെ വിമര്‍ശനവുമായി പി സി ജോര്‍ജ് രംഗത്തെത്തിയിരുന്നു.

Hot Topics

Related Articles