എന്റെയും എന്റെ മക്കളുടേയും മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണം ; തിരുവനന്തപുരത്ത് ടാങ്കറിന് മുന്നിലേയ്ക്ക് കാറോടിച്ച് കയറ്റി അച്ഛനും മകനും ജീവനൊടുക്കി

തിരുവനനന്തപുരം : ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ച സംഭവത്തിൽ ദുരൂഹത. പുലർച്ചെയോടെയുണ്ടായ നടന്ന അപകടമരണം ആത്മഹത്യ ആയിരുന്നുവെന്നാണ് പുറത്ത് വരുന്ന സൂചന. തിരുവനന്തപുരം മണികണ്ടേശ്വരം സ്വദേശികളായ പ്രകാശ് ദേവരാജൻ (50), ശിവദേവ് 12 എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു അപകടം. അപകടം മനപൂർവം ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ആറ്റിങ്ങൽ ഭാഗത്തേക്ക് വരികയായിരുന്ന കാറും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ടാങ്കർ തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആദ്യം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
കാറില്‍ നിന്ന് പ്രകാശ് എഴുതിയതെന്ന് സംശയിക്കുന്ന ഒരു കുറിപ്പ് പൊലീസിന് ലഭിച്ചു. കൂടാതെ മരണത്തിന് മുമ്പായി പ്രകാശ് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റും ആത്മഹത്യയിലേക്കാണ് സൂചന നല്‍കുന്നത്. ‘എന്റെയും എന്റെ മക്കളുടേയും മരണത്തിന് കാരണക്കാരായ ഇവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു’-പ്രകാശിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. രണ്ടു പേരുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ദേവരാജന് ഒരു മകൾ കൂടിയുണ്ട്. ഭാര്യ വിദേശത്താണ്. പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. കാർ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്ന് ലോറി ഡ്രൈവർ പൊലീസിന് മൊഴി നൽകി.

Advertisements

Hot Topics

Related Articles