ഇടുക്കി ബൈസൺവാലിയിൽ ആദിവാസി യുവാവിനെ വെടിവച്ച് കൊന്ന് കുഴിച്ചിട്ട സംഭവം; കേസിലെ മൂന്നു പ്രതികൾ കൂടി പിടിയിൽ

ഇടുക്കി: ബൈസൺവാലിയിൽ നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കൊല്ലപ്പെട്ട മഹേന്ദ്രൻറെ സുഹൃത്തുക്കളായ ബൈസൺവാലി ഇരുപതേക്കർ കളപ്പുരയിൽ സാംജി, ജോമി, പോതമേട് സ്വദേശി മുത്തയ്യ എന്നിവരാണ് അറസ്റ്റിലായത്. നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റതിനെ തുടർന്ന് മരിച്ച മഹേന്ദ്രൻറെ മൃതദേഹം പ്രതികൾ കുഴിച്ചിടുകയായിരുന്നു.
വെടി ഉതിർക്കാൻ ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ മാസം 27നാണ് ബൈസൺവാലി ഇരുപതേക്കർ സ്വദേശിയായ മഹേന്ദ്രൻ കൊല്ലപ്പെട്ടത്.

Advertisements

സുഹൃത്തുക്കളായ സാംജി, ജോമി, മുത്തയ്യ എന്നിവർക്കൊപ്പം മൂന്നാർ പോതമേട്ടിൽ വേട്ടയ്ക്ക് എത്തിയതായിരുന്നു ഇയാൾ.തങ്ങളുടെ സമീപത്ത് നിന്നും ദൂരെ ആയിരുന്ന മഹേന്ദ്രൻറെ കോട്ടിൻറെ ബട്ടൻസ് ടോർച്ച് വെളിച്ചത്തിൽ മൃഗത്തിൻറെ കണ്ണായി തെറ്റിദ്ധരിച്ച് വെടി ഉതിർക്കുകയായിരുന്നുവെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. മഹേന്ദ്രൻറെ ഇടത് നെഞ്ചിലാണ് വെടിയേറ്റത്. പിന്നീട് സംഭവം പുറത്തറിയാതിരിക്കാനായി മൃതദേഹം ഇവിടെ തന്നെ കുഴിച്ചിടുകയായിരുന്നു.മഹേന്ദ്രനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാജാക്കാട് പൊലീസ് വിവിധ മേഖലകളിൽ തിരച്ചിൽ നടത്തിയപ്പോൾ പ്രതികളും ഇതിൽ പങ്കെടുത്തിരുന്നു. മഹേന്ദ്രനെ കാണാതായ ദിവസം പ്രതികൾക്കൊപ്പം ഇയാൾ ഓട്ടോറിക്ഷയിൽ വന്നിറങ്ങുന്നതിൻറെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.പ്രതികളുമായി സംഭവ സ്ഥലത്ത് എത്തിയാണ് മണ്ണിനടിയിൽ നിന്നും മൃതദേഹം വീണ്ടെടുത്തത്. വെടി ഉതിർക്കാൻ ഉപയോഗിച്ച തോക്കും അനുബന്ധ വസ്തുക്കളും സമീപത്ത് നിന്ന് കണ്ടെടുത്തു. പ്രതികളെ ഇന്ന് സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Hot Topics

Related Articles