അയൽവാസിയെ വടിവാളിനു വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ യുവാവ് പിടിയിൽ; പിടിയിലായത് മുളക്കുളം സ്വദേശി

കോട്ടയം: അയൽവാസിയെ വടിവാളിനു വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മുളക്കുളം അറുനൂറ്റിമംഗലം അമ്മുക്കുഴിയിൽ വീട്ടിൽ ബേബി മകൻ നിധിഷ് ബേബി (23) എന്നയാളെയാണ് വെള്ളൂർ പൊലീസ് കൊലപാതക ശ്രമക്കേസിൽ അറസ്റ്റ് ചെയ്തത്. അയൽവാസിയായ സോനു വർഗീസ് എന്നയാളെയാണ് നിതീഷ് ബേബി വടിവാൾ ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ചത്. ഇയാളും സോനു വർഗീസും തമ്മിൽ കുടുംബപരമായി ഉണ്ടായ പ്രശ്‌നങ്ങളെ തുടർന്നുണ്ടായ വാക്കുതർക്കത്തിനോടുവിലാണ് നിധീഷ് സോനുവിനെ ആക്രമിച്ചത്. സംഭവത്തിനുശേഷം നിധിഷ് ബേബി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

Advertisements

ഇയാൾക്ക് വെള്ളൂർ,തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം,അടിപിടി തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്. നിരന്തര കുറ്റവാളിയായ ഇയാൾക്കെതിരെ കാപ്പാ നിയമനടപടി സ്വീകരിച്ചു വരുന്നതിനിടയിലാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്. വെള്ളൂർ സ്റ്റേഷൻ എസ്.ഐ ശരണ്യ എസ് ദേവൻ,എസ്.ഐ വിജയപ്രസാദ്, എ. എസ്. ഐ സജീഷ്, സി.പി.ഓ അജേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Hot Topics

Related Articles