പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ ഇന്നും നാളെയും രാത്രി യാത്ര നിരോധിച്ചു; അടൂരില്‍ പ്രളയസമാനമായ അവസ്ഥ, നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും അറിയാം; വീഡിയോ കാണാം

പത്തനംതിട്ട: ജില്ലയില്‍ കനത്ത് മഴ തുടരുന്നതിനാല്‍ മലയോര മേഖലകളില്‍ ഇന്നും നാളെയും രാത്രി യാത്ര നിരോധിച്ചു. കുട്ട വഞ്ചി സവാരി, ബോട്ടിംഗ് എന്നിവയ്ക്കും നിരോധനം ഏര്‍പ്പെടുത്തി. ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ മുന്‍നിര്‍ത്തി ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി 7 മുതല്‍ രാവിലെ 6 വരെ വരെ നേേിരാധിച്ചു.

Advertisements

കൂടാതെ, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും നവംബര്‍ 14, 15 തീയതികളില്‍ നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കോവിഡ് 19, ദുരന്ത നിവാരണം, ശബരിമല തീര്‍ത്ഥാടനം എന്നിവയുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് ഈ നിരോധനം ബാധകമല്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ സുരക്ഷ മുന്‍ നിര്‍ത്തി ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പരമാവധി ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രി യാത്രകള്‍ ഒഴിവാക്കുന്നതിനു ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അടൂരിലും ഏനാദിമംഗലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യമാണുള്ളത്. വാഹനയാത്രക്കാര്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു. ശക്തമായ കാറ്റില്‍ വൈദ്യുതി കമ്പികള്‍ പൊട്ടിവീഴാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളത്തില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Hot Topics

Related Articles