ഗുജറാത്തിൽ ആപ്പിന് തിരിച്ചടി; അഞ്ചു സീറ്റും നഷ്ടമായേക്കും; ആപ്പ് എംഎൽഎമാർ ബിജെപിയിലേയ്ക്ക്; എല്ലാം നിഷേധിച്ച് ആപ്പ് നേതാക്കൾ

അഹമ്മദാബാദ് : പഞ്ചാബ് മോഡൽ വിജയം പ്രതീക്ഷിച്ച് ഗുജറാത്തിൽ അങ്കത്തിനെത്തിയ ആം ആദ്മി പാർട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റിൽ വിജയിച്ച് സംസ്ഥാനത്ത് സാന്നിദ്ധ്യമറിയിച്ചിരുന്നു. എന്നാൽ ആം ആദ്മി പാർട്ടിയുടെ എം.എൽ.എമാർ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പാർട്ടി ടിക്കറ്റിൽ വിജയിച്ച അഞ്ച് എം.എൽ.എമാരും ബി.ജെ.പിയുമായി സമ്ബർക്കത്തിലാണെന്നും വൈകാതെ ബി.ജെ.പിയിൽ ചേർന്നേക്കുമെന്നാണ് വിവരം. ഇതിൽ വിശ്വദാറിൽ നിന്നുള്ള ആപ്പ് എം.എൽ.എ ഭൂപത് ഭയാനി ഇന്ന് തന്നെ ബി.ജെ.പിയിൽ ചേരുമെന്നും സൂചനയുണ്ട്.

Advertisements

എന്നാൽ ഇത്തരം റിപ്പോർട്ടുകൾ ഭൂപത് ഭയാനി തള്ളി. വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ഭയാനി പ്രതികരിച്ചു. അതേസമയം ഭൂപത് ഭയാനി ഇന്നുതന്നെ വാർത്താസമ്മേളനം വിളിച്ച് ബി.ജെ.പിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ബി.ജെ.പി നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭയാനിക്ക് പുറമെ ചൈതർ വാസവ, ഹേമന്ത് ഖാവ, ഉമേഷ് മകവാന, സുധീർ വഘാനി എന്നീ നാലു ആപ്പ് എം.എൽ.എമാരും ബി,ജെ.പിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. ഇതിൽ മൂന്ന് എം.എൽ.എമാർ ബി.ജെ.പി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ആം ആദ്മി ടിക്കറ്റിൽ മത്സരിച്ചത്. 182 നിയമസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 156 സീറ്റിൽ വിജയിച്ച് അധികാരം നിലനിറുത്തിയിരുന്നു, 17 സീറ്റിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്.

Hot Topics

Related Articles