13 കാരിക്ക് എക്സറേ എടുക്കാൻ പണം ഈടാക്കി : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പരാതി

അമ്പലപ്പുഴ: 13 വയസുകാരിക്ക് ആശുപത്രിയിൽ എക്സ്റേക്ക്  പണം ഈടാക്കി.പരാതിയുമായി ബന്ധുക്കൾ രംഗത്ത്. ആലപ്പുഴ പാലസ് വാർഡ് സുൽത്താന മൻസിൽ ഷിഹാബ് ഹസീന ദമ്പതികളുടെ മകൾ സുൽത്താനക്ക് എക്സ്റേയെടുക്കുന്നതിനാണ് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പണമടക്കേണ്ടി വന്നത്.18 വയസു വരെയുള്ളവർക്ക് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയും പരിശോധനയും സൗജന്യമാണെന്ന് സർക്കാർ പ്രഖ്യാപിക്കുമ്പോഴാണ് 13 വയസുള്ള കുട്ടിക്ക് പണം അടക്കേണ്ടി വന്നത്.

Advertisements

തൊണ്ടയിൽ മുള്ള് കുടുങ്ങിയതിനെത്തുടർന്ന് കഴിഞ്ഞ രാത്രിയിൽ കുട്ടിയുമായി ബന്ധുക്കൾ ആലപ്പുഴക്ക് സമീപമുള്ള സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. ഇവിടെ നിന്നാണ് വിദഗ്ധ ചികിത്സക്കായി കുട്ടിയെ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് അയച്ചത്.ഇവിടെയെത്തി പരിശോധിച്ച ശേഷം എക്സ്റേയെടുക്കാൻ ഡോക്ടർ നിർദേശിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എക്സ്റയെടുക്കാൻ ചെന്നപ്പോഴാണ് 70 രൂപ അടക്കണമെന്ന് ജീവനക്കാർ പറഞ്ഞത്.18 വയസു വരെയുള്ള കുട്ടികൾക്ക് പണമടക്കേണ്ടല്ലോ എന്ന് ബന്ധുക്കൾ പറഞ്ഞപ്പോൾ ഈ സൗകര്യം വൈകിട്ട് 5 വരെയേയുള്ളൂ എന്നാണ് ജീവനക്കാർ പറഞ്ഞത്.പിന്നീട് പണമടച്ച് എക്സ്റേയെടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പു മന്ത്രി, സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകുമെന്ന് മാതാപിതാക്കൾ പറഞ്ഞു.

Hot Topics

Related Articles