കേരളത്തിലെ സര്‍വകലാശാലകളില്‍ ഇനി വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധിയും പ്രസവാവധിയും അനുവദിക്കും ; ഉത്തരവിറക്കി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു

തിരുവനന്തപുരം : സര്‍വകലാശാലകളില്‍ ഇനി വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധിയും പ്രസവാവധിയും അനുവദിക്കും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സര്‍വ്വകലാശാലകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്കാണ് ആര്‍ത്തവാവധി അനുവദിച്ച്‌ ഉത്തരവായതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു അറിയിച്ചു.

18 വയസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചു.വിദ്യാര്‍ത്ഥിനികള്‍ക്ക് അറ്റന്റന്‍സ് പരിധി 73 ശതമാനമായി നിശ്ചയിച്ചാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതിനാവശ്യമായ ഭേദഗതികള്‍ വരുത്താന്‍ സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു.

Advertisements

Hot Topics

Related Articles