എങ്ങനെ ഭാര്യയെയും മക്കളെയും കൊന്നു എന്ന് ഓര്‍ത്തെടുക്കാന്‍ ഇപ്പോഴും  കഴിയുന്നില്ല ; ഒറ്റയ്ക്കുള്ള സെല്ലില്‍ കിടന്നു തല പെരുക്കുകയാണ് ; മാറി ധരിക്കാന്‍ വസ്ത്രം കൈവശം ഇല്ല ; തന്നെ ആരെങ്കിലും വന്നു കാണണം ; അഞ്ചുവിന്റെ ബന്ധുക്കളെ വിളിച്ച് സാജു

ബ്രിട്ടൻ : ബ്രിട്ടനില്‍ കെറ്ററിംഗില്‍ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ പ്രതി സാജു ജയിലില്‍ കഴിഞ്ഞ ആഴ്ച ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഷേവ് ചെയ്യാന്‍ നല്‍കിയ റേസറിലെ ബ്ലേഡ് ഉപയോഗിച്ച്‌ കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. മരിക്കാന്‍ കഴിഞ്ഞേക്കും എന്ന പ്രതീക്ഷയോടെയാണ് സാജു കൈഞരമ്പ് മുറിച്ചതെങ്കിലും അധികം വൈകാതെ ജയില്‍ അധികൃതരുടെ ശ്രദ്ധയില്‍ എത്തുക ആയിരുന്നു.

Advertisements

തുടര്‍ന്ന് ഒട്ടും വൈകാതെ ജയിലിനു സമീപമുള്ള എന്‍എച്ച്‌എസ് ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിക്കുക ആയിരുന്നു. ജയില്‍ അധികൃതര്‍ നല്‍കിയ ഹൂഡി ധരിച്ചു തല മറച്ചാണ് സാജു ആശുപത്രിയില്‍ എത്തിയത്. പരിശോധനയ്ക്കായി തലമറ മാറ്റിയപ്പോഴാണ് ആളെ തിരിച്ചറിയാന്‍ സാധിച്ചത്. ആശുപത്രി ജീവനക്കാര്‍ സാജുവിനെ തിരിച്ചറിഞ്ഞതോടെ ഉടന്‍ ജയില്‍ ജീവനക്കാര്‍ പൊലീസ് സഹായത്തോടെ അയാള്‍ക്കായി പ്രത്യേക മുറി സജ്ജമാക്കി അവിടെയാണ് നിരീക്ഷണം സാധ്യമാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാര്യമായി രക്തം പോയിട്ടില്ലാത്തതിനാല്‍ ക്ഷീണം മാറിയ ഉടന്‍ സാജുവിനെ ആശുപത്രിയില്‍ നിന്നും സുരക്ഷാ മുന്‍ നിര്‍ത്തി ഡിസ്ചാര്‍ജ് ചെയ്യുക ആയിരുന്നു. അഞ്ചുവിന്റെയും കുട്ടികളുടെയും മൃതദേഹം നാട്ടിലേക്ക് പുറപ്പെടുന്നതിനു തൊട്ടുമുൻപാണു സാജു ആത്മഹത്യാ ശ്രമം നടത്തിയത്. ഭാര്യയുടെയും മക്കളുടെ മൃതദേഹം നാട്ടില്‍ എത്തുമ്പോള്‍ ആരുടേയും കുറ്റപ്പെടുത്തല്‍ തന്നില്‍ എത്താതിരിക്കാന്‍ ജീവനോടെ ബാക്കിയാകരുത് എന്നതായിരുന്നു സാജുവിന്റെ ആഗ്രഹം. ഇതിന് പിന്നാലെ സാജുവിന്റെ ജയിലില്‍ നിന്നുള്ള ഫോണ്‍ വിളി അഞ്ജുവിന്റെ ഉറ്റവരെ തേടി എത്തി. ജയിലിലെ കാന്റീനില്‍ ജോലി ചെയ്യുന്നത് വഴി ലഭിക്കുന്ന ഒരു പൗണ്ട് മുടക്കിയാണ് താന്‍ ഫോണ്‍ വിളിക്കുന്നതെന്നും പറഞ്ഞാണ് സാജു സംസാരിച്ചത്.

വാക്കുകള്‍ക്ക് തപ്പിത്തടഞ്ഞു, വികാരവിവശനായി സംസാരിച്ച സാജു എന്താണ് സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കാന്‍ പോലും പ്രയാസപ്പെടുക ആയിരുന്നു. താന്‍ എങ്ങനെ ഭാര്യയെയും മക്കളെയും കൊന്നു എന്ന് ഓര്‍ത്തെടുക്കാന്‍ ഇപ്പോഴും തനിക്കു കഴിയുന്നില്ല എന്നാണ് സാജു പറഞ്ഞത്. തനിക്ക് ഒറ്റയ്ക്കുള്ള സെല്ലില്‍ കിടന്നു തല പെരുക്കുകയാണ് എന്നും സാജു പറയുന്നുണ്ട്. തനിക്ക് ഇതില്‍ നിന്നും താത്കാലിക മോചനം എങ്കിലും കിട്ടാന്‍ കുറച്ചു പുസ്തകം എങ്കിലും എത്തിച്ചുനല്‍കണമെന്നാണ് സാജു തുടര്‍ന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്കു മാറി ധരിക്കാന്‍ വസ്ത്രം കൈവശം ഇല്ലെന്നും സാജു പറയുന്നു.

ഒപ്പം സാധിക്കുമെങ്കില്‍ തന്നെ ആരെങ്കിലും വന്നു കാണണം എന്നും ഇയാള്‍ അറിയിച്ചിട്ടുണ്ട്. സംസാരത്തിനിടയില്‍ അഞ്ജുവിന്റെ വീട്ടില്‍ വിളിച്ച്‌ അച്ഛനുമായി സംസാരിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ ഫോണ്‍ കണക്‌ട് ആയില്ലെന്നും സാജു പറയുന്നു. ആരും സഹായത്തിനില്ലാത്ത 85 വയസായ അമ്മയെ വിളിക്കാനും സാജു ശ്രമിക്കുന്നുണ്ട്. എല്ലാവരോടും ക്ഷമ ചോദിക്കാന്‍ മാത്രമാണ് ഇപ്പോള്‍ സാജുവിന് കഴിയുന്നുള്ളൂ. ഭാര്യയും മക്കളും ഇല്ലാത്ത ഈ ലോകത്തു തനിക്കൊറ്റയ്ക്കു ജീവിക്കേണ്ടെന്നും സാജു പറയുന്നു. നല്ല നിലയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തന്റെ കാര്‍ ആര്‍ക്കെങ്കിലും വിറ്റ് ആ പണം തുല്യമായി രണ്ടു കുടുംബങ്ങളെയും ഏല്‍പ്പിക്കണമെന്നും സാജു വികാരവിവശനായി പറയുന്നുണ്ട്.

Hot Topics

Related Articles