നടിയ്‌ക്കെതിരായ ബലാത്സംഗക്വട്ടേഷൻ; അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധ ഭീഷണി; ദിലീപിന് മുൻകൂർ ജാമ്യം; പ്രോസിക്യൂഷൻ സുപ്രീം കോടതിയിലേയ്ക്ക്

കൊച്ചി: നടിയ്‌ക്കെതിരായ ബലാത്സംഗ ക്വട്ടേഷൻ കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധ ഗൂഡാലോചന നടത്തിയ കേസിൽ ദിലീപിന് മുൻകൂർ ജാമ്യം. കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും ഉപാധികളോടെയാണ് ദിലീപിനു ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യവും പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നതും അടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ദിലീപിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നുള്ള പ്രോസിക്യൂഷന്റെ ആവശ്യം പൂർണമായും കോടതി തള്ളി. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരായ വധ ഗൂഡാലോചന കേസിലെ പ്രോസിക്യൂഷൻ വാദം പൂർണമായും തള്ളിയിട്ടുണ്ട്.

Advertisements

രണ്ടാഴ്ചയിലേറെ നീണ്ടു നിന്ന വാദത്തിനു ശേഷമാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചിരിക്കുന്നത്. നേരത്തെ മൂന്നു ദിവസത്തോളമായി 21 മണിക്കൂറിലേറെ ക്രൈം ബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ദിലീപിനെ കസ്റ്റഡിയിൽ വേണമെന്ന ക്രൈം ബ്രാഞ്ച് ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഈ ആവശ്യം അംഗീകരിക്കാൻ കോടതി തയ്യാറായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ ദിലീപിന്റെ ഏഴു മൊബൈൽ ഫോണുകൾ കോടതിയിൽ ഹാജരാക്കണമെന്നു ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് അടക്കമുള്ള കാര്യങ്ങൾ നടന്ന ശേഷമാണ് ഇപ്പോൾ ദിലീപിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ 24 ചാനലിൽ നടത്തിയ വെളിപ്പെടുത്തലിനു പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് ക്രൈംബ്രാഞ്ച് ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തത്. ഇതിനു പിന്നാലെയാണ് ദിലീപ് കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യം ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. ഈ ജാമ്യത്തിലാണ് ഇപ്പോൾ അനുവാദം നൽകിയിരിക്കുന്നത്.

Hot Topics

Related Articles