റോഡരികിൽ അവശനായി കിടന്ന ആൾക്ക് മഹാത്മയിൽ അഭയം

അടൂർ: ദിവസങ്ങളായി റോഡരികിൽ അവശനായി കിടന്ന ആൾക്ക് മഹാത്മയിൽ അഭയം. അടൂർ ഹെഡ് പോസ്റ്റോഫീസിന് സമീപമാണ് ഇദ്ദേഹത്തെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊതുപ്രവർത്തകരായ എസ്.ശ്രീകുമാർ, ജോർജ്ജ് മുരിക്കൻ എന്നിവരുടെ നേതൃത്വത്തിൽ അടൂർ ഗവ.ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുക്കളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ അടൂർ പോലീസിൻ്റെയും ആശുപത്രി അധികൃതരുടേയും അഭ്യർത്ഥനയെ തുടർന്നാണ് മഹാത്മ ജന സേവന കേന്ദ്രം ഇദ്ദേഹത്തെ ഏറ്റെടുത്തത്. ആശുപത്രി അധികൃതരുടെ സാന്നിദ്ധ്യത്തിൽ മഹാത്മ ജന സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രിഷീൽഡ എന്നിവർ ചേർന്നാണ് ഏറ്റെടുത്തത്. ജോയി ജോസഫ് എന്നാണ് ഇദ്ദേഹം പേരു പറയുന്നത് എന്ന് മഹാത്മ അധികൃതർ പറയുന്നു. വയസ്സ് പറയുന്നതിൽ അവ്യക്തതയുണ്ട്. കുമ്പഴ വടക്കാണ് വീടെന്നും ടെലിഫോൺ എക്സ്സേസേഞ്ചിൽ താൽക്കാലിക ജോലിക്കാരനായിരുന്നു എന്നും പറയുന്നു. കൂടാതെ അമ്മ തൻ്റെ വളരെ ചെറുപ്പത്തിലേ മരിച്ചുവെന്നും അച്ഛനും മൂന്ന് സഹോദരങ്ങളും ഉണ്ടെന്നും ജോയി പറയുന്നുണ്ട്. ആറു മാസം മുമ്പാണ് വീട് വിട്ടത്. അപകടത്തിൽ ഇടതു കയ്യുടെ കുഴ ഒടിഞ്ഞ് ചികിത്സ തേടിയിട്ടുണ്ട്

Advertisements

Hot Topics

Related Articles