കൈക്കൂലി നല്‍കിയെന്ന് പറയുന്ന ദിവസം അഖിൽ പത്തനംതിട്ടയിൽ കുടുംബസമേതം വിവാഹച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു ; പൊലീസ് അന്വേഷിച്ച്‌ യഥാര്‍ത്ഥ കുറ്റക്കാരെ കണ്ടെത്തണം ; മകൻ നിരപരാധിയാണ് ;  അഖില്‍ മാത്യുവിന്റെ അമ്മ മോളി മാത്യു

തിരുവനന്തപുരം : നിയമന കോഴ വിവാദത്തില്‍ പ്രതികരിച്ച്‌ ആരോപണ വിധേയനായ അഖില്‍ മാത്യുവിന്റെ അമ്മ മോളി മാത്യു. ഹരിദാസ് കൈക്കൂലി നല്‍കിയെന്ന് പറയുന്ന ദിവസം മകൻ പത്തനംതിട്ടയിലായിരുന്നു എന്നാണ് ‘അമ്മ പറയുന്നത്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ മകൻ പത്തനംതിട്ടയില്‍ കുടുംബസമേതം വിവാഹച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അന്ന് എന്നാണ് ‘അമ്മ മാധ്യമങ്ങളോട് പറഞ്ഞത്. 

Advertisements

അടുത്ത ബന്ധുവിന്റെ വിവാഹത്തിനായി ഏപ്രില്‍ 10, 11 ദിവസങ്ങളില്‍ മകൻ നാട്ടിലായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉച്ചയ്ക്കു ശേഷമുള്ള വിവാഹത്തിലും വൈകിട്ട് ഉണ്ടായിരുന്ന സല്‍ക്കാരത്തിനും മകൻ പങ്കെടുത്തുവെന്നും ഏപ്രില്‍ 10 നും 11 നും നാട്ടില്‍ ഉണ്ടായിരുന്നുവെന്നും അഖിലിന്റെ അമ്മ പറഞ്ഞു. മകൻ ഒരു തെറ്റും ചെയ്യില്ലെന്നും സത്യസന്ധമായി ജോലി ചെയ്യുന്ന ആളാണെന്നും പറഞ്ഞ അവര്‍ വിവാദങ്ങള്‍ കണ്ടപ്പോള്‍ സങ്കടം തോന്നിയെന്നും വ്യക്തമാക്കി. പൊലീസ് അന്വേഷിച്ച്‌ യഥാര്‍ത്ഥ കുറ്റക്കാരെ കണ്ടെത്തണം എന്നും മോളി മാത്യു ആവശ്യപ്പെട്ടു. 

എന്നാല്‍ ഹരിദാസിന്റെ ആരോപണം പ്രകാരം വൈകിട്ട് നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് പണം നല്‍കിയതെന്ന് പറയുന്നു. തുടര്‍ന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് ട്രെയിനില്‍ താൻ നാട്ടിലേക്ക് പുറപ്പെട്ടതെന്നുമാണ് ഹരിദാസ് പറഞ്ഞത്. അഖില്‍ മാത്യു തന്നെയാണ് പണം വാങ്ങിയതെന്നും പത്ത് മിനിറ്റ് മാത്രം നീണ്ട കൂടിക്കാഴ്ചയായിരുന്നുവെന്നും ഹരിദാസ് പറഞ്ഞിരുന്നു. അഖില്‍ സജീവ് അയച്ചുതന്ന ഫോട്ടോ പ്രകാരമാണ് അഖില്‍ മാത്യുവിനെ കണ്ടത്. അഖില്‍ മാത്യുവിന്റെ ചിത്രം ഹരിദാസിനെ കാണിച്ചപ്പോള്‍ ഇത് തന്നെ ആയിരിക്കാമെന്നായിരുന്നു ഹരിദാസിന്റെ മറുപടി. മറ്റൊരാള്‍ ആയിരിക്കുമോയെന്ന് തനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെന്നും അഖില്‍ സജീവിന് ഇക്കാര്യത്തില്‍ വ്യക്തമായ അറിവുണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Hot Topics

Related Articles